'കടുത്ത ഷാറൂഖ് ഖാൻ ആരാധകനാണ്'; പ്രേക്ഷകരോട് ഒരു അഭ്യർഥനയുമായി ദുൽഖർ സൽമാൻ

ബോളിവുഡ് കിങ് ഷാറൂഖ് ഖാനോടുള്ള ആരാധനയെക്കുറിച്ച് ദുഖർ സൽമാൻ. സിനിമയിലും ജീവിതത്തിലും ഒരുപോലെ ആരാധിക്കുന്ന വ്യക്തിയാണ് ഷാറൂഖ് എന്നും എല്ലാവർക്കും അദ്ദേഹം ഒരു മാതൃകയാണെന്നും ദുൽഖർ പറഞ്ഞു. തന്നെ അദ്ദേഹവുമായി ഒരിക്കലും താരതമ്യം ചെയ്യരുതെന്നും കൂട്ടിച്ചേർത്തു. 

'സിനിമയിലും ജീവിതത്തിലും ഒരുപോലെ ആരാധിക്കുന്ന വ്യക്തിയാണ് ഷാറൂഖ് ഖാൻ. അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് ഞാൻ.നമുക്കെല്ലാവർക്കും ഒരു വലിയ മാതൃകയാണ് അദ്ദേഹം.ഒരു നടൻ എന്നത് മാത്രമല്ല, മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹവുമായി എന്നെ താരതമ്യ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്, കാരണം ഒരു ഷാറൂഖ് മാത്രമേയുള്ള'- ദുൽഖർ പറഞ്ഞു. 2022 ൽ  പുറത്തിറങ്ങിയ പ്രണയചിത്രമായ സീതരാമത്തിന്  ശേഷമാണ് ആരാധകർ ദുൽഖറിനെ ഷാറൂഖുമായി താരതമ്യപ്പെടുത്താൻ തുടങ്ങിയത്.

മലയാളത്തിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും ബോളിവുഡിലും ടോളിവുഡിലുമെല്ലാം ദുൽഖറിന് കൈനിറയെ ആരാധകരുണ്ട്. മഹാനടി, സീതരാമം തുടങ്ങിയ ചിത്രങ്ങളാണ് തെലുങ്കിൽ നടന് ആരാധകരെ നേടി കൊടുത്തത്.ദുൽഖറിന്റെ കരിയറിൽ വഴിത്തിരിവായ ചിത്രമാണ് 2022 ൽ പുറത്തിറങ്ങിയ സീതാരാമം. പൻഇന്ത്യൻ റിലീസായി എത്തിയ ചിത്രം എല്ലാഭാഷകളിലും മികച്ച വിജയം നേടി. 

വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ലക്കി ഭാസ്‌കറാണ് റലീസിനൊരുങ്ങുന്ന ദുൽഖർ ചിത്രം.സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ റിലീസ് ചെയ്യും. കൂടാതെ, സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന കാന്ത എന്ന തമിഴ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. പവൻ സാദിനേനിയുടെ ആകാസം ലോ ഒക താരാണ് ദുൽഖറന്റെ മറ്റൊരു പുതിയ ചിത്രം.തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായിട്ടാണ് ചിത്രമെത്തുന്നത്.

കിങ് ഓഫ് കൊത്തയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ദുൽഖർ സൽമാന്റെ മലയാള ചിത്രം.പ്രഭാസ് ചിത്രമായ കൽക്കി 2898 എഡിയിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു.

Tags:    
News Summary - When Dulquer Salmaan opened up about comparisons with Shah Rukh Khan and said, 'It's an insult

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.