കഥാപാത്രത്തിന്റെ പൂർണതക്കുവേണ്ടി ഏതറ്റംവരെ പോകാനും ഒരുക്കമുള്ള അഭിനേതാക്കൾ ഏറെയുള്ള കാലമാണിത്. വേഷപ്പകർച്ചയിലേക്ക് കടുത്ത വെല്ലുവിളികൾ സ്വീകരിക്കാൻ മനസ്സുറപ്പുള്ളവർ. അങ്ങനെയുള്ള കലാകാരന്മാർ വിജയിപ്പിെച്ചടുത്ത ഒരുപിടി റോളുകളുണ്ട് സമീപകാലത്ത് ബോളിവുഡിൽ. രൂപവും ഭാവവും കൊണ്ട്, ആ അഭിനേതാവ് തന്നെയാണോ ഇതെന്ന് നമ്മെ ആശ്ചര്യപ്പെടുത്തുന്ന നടനവിസ്മയങ്ങൾ. അതിവ്യത്യസ്തമായി അവർ അവതരിച്ചതുകൊണ്ടുതന്നെ, ആ ചിത്രങ്ങൾ ഓർമിക്കപ്പെടുന്നതുപോലും ഏറിയകൂറും ആ കഥാപാത്രങ്ങളുടെ പേരിലാകും. മിക്ക ചിത്രങ്ങളും പ്രേക്ഷകർ ഇരുകൈയുംനീട്ടി സ്വീകരിച്ചവയും. അത്തരം ചിത്രങ്ങളിൽ നമ്മെ അതിശയിപ്പിച്ച പത്തു കലാകാരന്മാരെയും അവരുടെ വേഷങ്ങളെയും ഓർമിക്കുകയാണിവിടെ...
1. അമിതാഭ് ബച്ചൻ (പാ)
യഥാർഥ ജീവിതത്തിലെ അച്ഛനും മകനും ആ റോളുകൾ പരസ്പരം വെച്ചുമാറി അഭിനയിച്ചൊരു ചിത്രം. അമിതാഭ് ബച്ചന്‍റെ പിതാവിന്‍റെ വേഷത്തിലാണ് മകൻ അഭിഷേക് ബച്ചൻ ഈ ചിത്രത്തിൽ. ജനിതക കുഴപ്പം മൂലം ചെറുപ്പത്തിലേ വാർധക്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന അസാധാരണമായൊരു രോഗത്തിനടിമയായ കഥാപാത്രമാണ് ചിത്രത്തിലെ അമിതാഭ്. വിസ്മയകരമായി ഈ വേഷം അഭിനയിച്ചുഫലിപ്പിച്ചതിന് സീനിയർ ബച്ചന് മികച്ച നടനുള്ള ദേശീയ പുരസ്കാരം.
2. ആമിർ ഖാൻ (ദംഗൽ)
ഈ ചിത്രത്തിനുവേണ്ടി ആമിർ ശരീരഭാരം ഏറെ വർധിപ്പിച്ചു. മഹാവീർ സിങ് ഫോഗത്ത് എന്ന ഗുസ്തിക്കാരനെയാണ് അദ്ദേഹം ദംഗലിൽ അവതരിപ്പിച്ചത്. തന്‍റെ പെൺമക്കളെ മികച്ച ഗുസ്തി താരങ്ങളായി വളർത്തിയെടുക്കാൻ ആത്മസമർപ്പണം നടത്തുന്ന പിതാവിന്‍റെയും പരിശീലകന്‍റെയും റോൾ ആമിർ ഭംഗിയായി അഭിനയിച്ചു ഫലിപ്പിച്ചു.
3. പ്രിയങ്ക ചോപ്ര (മേരി കോം)
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ബോക്സിങ് താരമായ മേരികോം ആയി ഉജ്ജ്വലമായ വേഷപ്പകർച്ചയായിരുന്നു പ്രിയങ്ക ചോപ്രയുടേത്. രണ്ടു മണിക്കൂറിൽ മേരി കോമിന്‍റെ റിങ്ങിനും പുറത്തുമുള്ള ജീവിതം തന്മയത്വം ചോരാതെ പ്രിയങ്ക വരച്ചുകാട്ടി. മേരി കോമിന്‍റെ വേദനകളും വൈകാരിമ മുഹൂർത്തങ്ങളുമൊക്കെ അവർ അതേപടി പകർത്തി. മേരി കോം ആയി മാറാൻ ശാരീരികമായിത്തന്നെ വലിയ മാറ്റങ്ങൾ വരുത്തിയാണ് പ്രിയങ്ക ഒരുങ്ങിയത്.
4. രാജ്കുമാർ റാവു (റാബ്ത)
റാബ്തക്കുവേണ്ടി രാജ്കുമാർ റാവു തന്‍റെ മുഴുവൻ ലുക്കും മാറ്റിക്കളഞ്ഞു. അനുയോജ്യമായ ലുക്കിനായി 16 ഫേസ്ടെസ്റ്റുകൾക്ക് മണിക്കൂറുകളോളം ക്ഷമയോടെ രാജ്കുമാർ റാവു ഇരുന്നുകൊടുത്തു. ഈ സിനിമയിൽ 324 വയസ്സു പ്രായമുള്ള വയോധികന്‍റെ വേഷത്തിലാണ് അദ്ദേഹം അഭിനയിച്ചത്.
5. അക്ഷയ് കുമാർ (2.0)
ശങ്കർ സംവിധാനം ചെയ്ത 2.0ലെ അക്ഷയ്കുമാറിന്റെ വേഷം ഭീതിജനകവും ക്രൗര്യമേറിയതുമായിരുന്നു. പക്ഷിശാസ്ത്രജ്ഞനായി എല്ലാവരെയും അതിശയിപ്പിച്ച രൂപമാറ്റമായിരുന്നു അത്.
6. ഷാറൂഖ് ഖാൻ (ഫാൻ)
ഈ സിനിമയിൽ ഷാറൂഖ് ഖാനെ 25 വയസ്സുള്ള ആരാധകനാക്കി മാറ്റുകയെന്നത് ഒട്ടും എളുപ്പമായിരുന്നില്ല. മേയ്ക്കപ് ആർടിസ്റ്റ് പക്ഷേ, ഈ വെല്ലുവിളി വിജയകരമായി ഏറ്റെടുത്തു. മേക്കപ്പിനുശേഷം തന്‍റെ രൂപം കണ്ടപ്പോൾ ഒരു മേയ്ക്കപ്പ് ആർടിസ്റ്റും മുമ്പ് ഇതുപോലെ ചെയ്തിട്ടില്ലെന്നായിരുന്നു ഷാറൂഖിന്‍റെ പ്രതികരണം.
7. ദീപിക പദുകോൺ (ചപാക്)
ചപാകിലെ തന്‍റെ രൂപഭാവങ്ങളുമായി ദീപിക ഏവരെയും അതിശയിപ്പിച്ചു. ആസിഡ് ആക്രമണത്തിനിരയായ വനിതയുടെ വേഷമായിരുന്നു സിനിമയിൽ ദീപികക്ക്. ഒരുപാട് ശ്രമം വേണ്ടിവന്ന വേഷപ്പകർച്ചയായിരുന്നു അത്. മേയ്ക്കപ് ആർടിസ്റ്റിനെ സംബന്ധിച്ചിടത്തോളം കടുത്ത വെല്ലുവിളിയായിരുന്നുവെങ്കിലും അവസാനം അവരതിൽ വിജയിച്ചു.
8. രൺദീപ് ഹൂഡ (സരബ്ജിത്)
സരബ്ജിതിലെ രൺദീപിന്‍റെ രൂപമാറ്റം ഞെട്ടിക്കുന്നതായിരുന്നു. ശരീരം നന്നയി മെലിയൻ അേദ്ദഹം ദിവസങ്ങളോളം ഭക്ഷണം ഒഴിവാക്കിയാണ് തയാറെടുപ്പ് നടത്തിയത്. വെള്ളവും കാപ്പിയും മാത്രം കഴിച്ചായിരുന്നു അന്ന് ദിവസങ്ങൾ തള്ളിനീക്കിയത്. ഇതിനുപിന്നാലെ നന്നായി മെലിഞ്ഞ ശേഷം സെറ്റിലെത്തിയപ്പോൾ മിക്കവർക്കും രൺദീപിനെ അത്രപെട്ടെന്ന് തിരിച്ചറിയാനായില്ല.
9. ഭൂമി െപദ്നേകർ (ദം ലഗാ കേ ഹൈഷ)
തന്‍റെ അരങ്ങേറ്റ സിനിമയായ ദം ലഗാ കേ ഹൈഷക്കുവേണ്ടി ഭൂമി ഏറെ ഭാരം വർധിപ്പിച്ചു. ഈ സിനിമക്കുപിന്നാലെ ശരീരഭാരത്തെച്ചൊല്ലി ഏറെ കളിയാക്കലുകളും നേരിടേണ്ടിവന്നു. എന്നാലും അതിലൊന്നും അവർ കുലുങ്ങിയില്ല. അടുത്ത സിനിമക്കുവേണ്ടി 27 കിലോ ഭാരം കുറച്ചാണ് ഭൂമി വീണ്ടും അതിശയിപ്പിച്ചത്.
10. രൺബീർ കപൂർ (സഞ്ജു)
സഞ്ജുവിൽ രൺബീർ കപൂർ പൂർണമായും സഞ്ജയ് ദത്തായി മാറി. രൂപഭാവങ്ങളിൽ സഞ്ജുവായി മാറാൻ രൺബീർ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ചിട്ടുണ്ട്. ട്രെയിനർ പുലർച്ചെ മൂന്നു മണിക്ക് തന്നെ എഴുന്നേൽപിക്കുമായിരുന്നുവെന്ന് രൺബീർ പറഞ്ഞിരുന്നു. രാവിലെ മിൽക് ഷേക്ക് കുടിപ്പിക്കും. തടിവെക്കാൻ ദിവസം എട്ടുതവണ ഭക്ഷണം കഴിക്കേണ്ടിവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.