അർബുദ ബാധിതരായ വിദ്യാർഥികളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു

മനാമ: അർബുദ ബാധക്കിടയിലും വിദ്യാഭ്യാസ മേഖലയിൽ മികവ് തെളിയിച്ച വിദ്യാർഥികളെ ‘ഇബ്തിസാമ ഇന്നൊവേഷൻ’ ആദരിച്ചു. ബഹ്റൈനിലെ അർബുദ ബാധിതരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സാമൂഹികവും മാനസികവുമായ പിന്തുണ നൽകുന്ന ഫ്യൂച്ചർ യൂത്ത് സൊസൈറ്റിക്കു കീഴിലുള്ള പദ്ധതിയാണ് ‘ഇബ്തിസാമ ഇന്നൊവേഷൻ.

അബ്ദുറഹീം അൽ കൂഹ്ജി ഫൗണ്ടേഷനു കീഴിൽ സംഘടിപ്പിച്ച പരിപാടിയിൽ മികവ് നേടിയ വിദ്യാർഥികളെ ആദരിച്ചു. കൂഹ്ജി ഫൗണ്ടേഷന് രൂപം നൽകിയത് മുതൽ കഴിഞ്ഞ 12 വർഷമായി ഇബ്തിസാമയുമായി സഹകരിക്കുന്നുണ്ട്.

അർബുദ ചികിത്സക്കിടയിലും വിദ്യാർഥികളുടെ പഠനം ഉറപ്പാക്കുകയാണ് ചെയ്യുന്നതെന്ന് കൂഹ്ജി ഫൗണ്ടേഷൻ സെക്രട്ടേറിയറ്റ് കൗൺസിൽ അംഗം സൽമാൻ അബ്ദുൽ ഗഫ്ഫാർ അൽ കൂഹ്ജി വ്യക്തമാക്കി. കുട്ടികളുടെ കണ്ണിൽ അറിവിന്‍റെ വെളിച്ചവും സന്തോഷവും നിറയുന്നതിൽ ഏറെ ചാരിതാർഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News Summary - Among the cancer-affected students, those who have shown excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.