മനാമ: ബഹ്റൈെൻറ വിവിധ ഭാഗങ്ങളിൽ കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടു. ഇന്നലെ കാലത്തുമുതലാണ് പൊടിക്കാറ്റ് ഇരച്ചെത്തിയത്. ഇത് സാധാരണ ജനജീവിതത്തെ ബാധിച്ചു. വാഹനമോടിക്കാനും ബുദ്ധിമുട്ടുണ്ടാക്കി. റോഡിൽ കാഴ്ച വളരെ കുറവായിരുന്നു. ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻസ് മന്ത്രാലയം രാജ്യത്ത് ശക്തിയേറിയ വടക്കുപടിഞ്ഞാറൻ കാറ്റുണ്ടാകുമെന്ന് ഇന്നലെ കാലത്ത് തന്നെ ട്വീറ്റ് ചെയ്തിരുന്നു. പൊടിക്കാറ്റുണ്ടാകുമെന്നും അറിയിപ്പുണ്ടായി. തുടർന്ന് മുന്നറിയിപ്പുമായി ഗതാഗത ഡയറക്ടറേറ്റും കോസ്റ്റ് ഗാർഡും രംഗത്തെത്തി.
ഷോപ്പ് ബഹ്റൈെൻറ ഭാഗമായി സഖീറിലെ ഇൻറർനാഷനൽ സർക്യൂട്ടിൽ തുടങ്ങാനിരുന്ന ‘ഫെസ്റ്റിവൽ സിറ്റി’യുടെ ഉദ്ഘാടനം ഇന്നലെ മോശം കാലാവസ്ഥയെ തുടർന്ന് മാറ്റി. ഇന്നലെ വൈകീട്ട് നാലുമണിക്കായിരുന്നു ഉദ്ഘാടനം തീരുമാനിച്ചിരുന്നത്. ഷോപ്പ് ബഹ്റൈെൻറ അഞ്ചാമത് എഡിഷൻ ജനുവരി ഒന്നിനാണ് തുടങ്ങിയത്. ഇത് ഫെബ്രുവരി രണ്ടുവരെ നീളും. അതിനിടെ, ഇന്നലെ കോഴിക്കോട് നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ഷെഡ്യൂൾ സമയമായ ഉച്ച 1.20ന് ബഹ്റൈനിൽ ഇറങ്ങാനായില്ല. കനത്ത പൊടിക്കാറ്റുമൂലം വിമാനം ദോഹയിലേക്ക് തിരിച്ചുവിടേണ്ടി വന്നു. തുടർന്ന് ഉച്ച കഴിഞ്ഞ് 3.49നാണ് വിമാനം ഇറങ്ങിയത്. പിന്നീട് ഒരു മണിക്കൂറിന് ശേഷം തിരിച്ചുപോയതായി എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.