മനാമ: തീവ്രവാദ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച കേസില്‍ അറസ്റ്റിലായിരുന്ന മൂന്ന് പേര്‍ക്ക് നാലാം ഹൈക്ര ിമിനല്‍ കോടതി തടവ് വിധിച്ചു. ഒന്നും മൂന്നും പ്രതികൾക്ക് 10 വര്‍ഷം തടവും രണ്ടാമത്തെ പ്രതിക്ക് ഏഴ് വര്‍ഷം തടവുമാണ് വിധിച്ചത്. ഒന്നാം പ്രതി 600 ദിനാറും മൂന്നാം പ്രതി 500 ദിനാറും പിഴയടക്കണമെന്നും വിധിയുണ്ട്. ഇവർ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ആയുധം കൈവശം വെക്കുകയും പരിശീലനം നേടുകയും ചെയ്തതായി പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു. ബനീജംറയില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചത് ഒന്നാം പ്രതിയാണ്. മൂന്നാം പ്രതിയില്‍ നിന്ന് ഒന്നാം പ്രതി ആയുധ പരിശീലനം നേടിയതായും തെളിഞ്ഞിരുന്നു. തെളിവുകള്‍ പ്രതികൂലമായ സാഹചര്യത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.