മനാമ: ബഹ്റൈനിലെ വിവിധ യൂനിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികളുടെ എണ്ണം 6,000 കവിഞ്ഞതായി ഉന്നത വിദ ്യാഭ്യാസ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഗനി അശ്ശുവൈഖ് വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള നിക്ഷേപ സംരംഭങ്ങള്‍ വളര്‍ച്ച പ്രാപിച്ചതിെൻറ ലക്ഷമാണിതെന്ന് അദ്ദേഹം വിലയിരുത്തി. രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നത് ഏറെ ആശാവഹമാണ്. സ്വകാര്യ മേഖലയില്‍ പുതുതായി ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അതിലുൾപ്പെട്ട ചില സ്ഥാപനങ്ങള്‍ ഉടനെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായ പല യൂനിവേഴ്സിറ്റികളുമായി സഹകരിച്ചാണ് ചില സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
അതിനാല്‍ വിദ്യാഭ്യാസ ഗുണനിലവാരം നിര്‍ണിത മാനദണ്ഡപ്രകാരം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കും. സാൽേഫാർഡ് മാഞ്ചസ്റ്റര്‍ യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് ബ്രിട്ടീഷ് യൂനിവേഴ്സിറ്റി ഈയടുത്ത് പ്രവര്‍ത്തനമാരംഭിച്ച കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോട്ടല്‍ മാനേജ്മെൻറ് മേഖലയില്‍ ഫ്രാന്‍സിലെ പ്രശസ്തമായ ‘വാറ്റല്‍’ യൂനിവേഴ്സിറ്റി ബഹ്റൈനില്‍ ആരംഭിച്ചിട്ടുണ്ട്. അമേരിക്കന്‍ യൂനിവേഴ്സിറ്റി ആരംഭിക്കുന്നതിനുള്ള അംഗീകാരം കൗണ്‍സില്‍ നല്‍കിയ കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു. വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുന്നുണ്ട്. ജി.സി.സി രാഷ്ട്രങ്ങളില്‍ നിന്നടക്കം 2012-^2013 കാലയളവിൽ 5,000 ത്തോളം വിദേശ വിദ്യാര്‍ഥികളാണ് ബഹ്റൈനിലെ വിവിധ സ്വകാര്യ യൂനിവേഴ്സിറ്റികളില്‍ പഠനം നടത്തിയിരുന്നത്. 2017^2018 കാലഘട്ടമായപ്പോഴേക്കും ഇത് 6,000ത്തില്‍ കവിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.