മനാമ: 2018ല്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി ഒമ്പത് ദശലക്ഷം പേര്‍ യാത്ര ചെയ്തതായി സിവില്‍ ഏവിയേഷന്‍സ് മന്ത്രാലയ അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഥാമിര്‍ അല്‍ കഅ്ബി വ്യക്തമാക്കി. 2017 ലേതിനേക്കാള്‍ ഏഴ് ശതമാനം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം വര്‍ധിച്ചത്. 6,24,000 എയര്‍ സര്‍വീസുകള്‍ക്ക് ബഹ്റൈന്‍ എയര്‍ കണ്‍ട്രോള്‍ സെന്‍റര്‍ കഴിഞ്ഞ വര്‍ഷം സേവനം നല്‍കിയതായും അദ്ദേഹം പറഞ്ഞു. തൊട്ടു മുമ്പുള്ള വര്‍ഷത്തേക്കാള്‍ നാല് ശതമാനം വര്‍ധനവാണ് ഈ രംഗത്തുണ്ടായിട്ടുള്ളത്. എയര്‍ കണ്‍ട്രോളിങ് സെൻററില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കി നിയമിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുകയും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പദ്ധതിയുള്ളതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.