മനാമ: ആരോഗ്യ മേഖലയില്‍ അയല്‍ രാജ്യങ്ങളുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന് അബ്ദുല്ല ആല്‍ ഖലീഫ വ്യക്തമാക്കി. അബൂദബി ആരോഗ്യ ഡയറക്ടറേറ്റ് മേധാവി ശൈഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് ആല്‍ ഹാമിദി െൻറ നേതൃത്വത്തിലുള്ള പ്രതിനിധി സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുദൈബിയ പാലസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ അഭിവാദ്യം അബൂദബി സംഘത്തിന് ഉപപ്രധാനമന്ത്രി ആശംസിച്ചു. ബഹ്റൈനും യു.എ.യുമായി വിവിധ മേഖലകളിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും ഇരു കൂട്ടരും ചര്‍ച്ച ചെയ്തു.
ആരോഗ്യ സേവന മേഖലയില്‍ ബഹ്റൈന്‍ കൈവരിച്ച നേട്ടങ്ങള്‍ ശൈഖ് ഖാലിദ് വിശദീകരിക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഇതെത്തിക്കുന്നതിനുള്ള ശ്രമം തുടര്‍ന്നു കൊണ്ടിരിക്കുന്നതായി അറിയിക്കുകയും ചെയ്തു. പരസ്പര സ്നേഹവും ആഴത്തിലുള്ള ബന്ധവും ഇരുരാജ്യങ്ങളെയും പ്രത്യേകം പരാമര്‍ശിച്ചു. വിവിധ വിഷയങ്ങളില്‍ യു.എ.ഇ നല്‍കിക്കൊണ്ടിരിക്കുന്ന പിന്തുണക്ക് ബഹ്റൈന്‍ കടപ്പെട്ടിരിക്കുന്നു. അബൂദബിയിലെ ആരോഗ്യ സേവനങ്ങള്‍ മതിപ്പുളവാക്കുന്നതും അസൂയപ്പെടുത്തുന്നതുമാണ്. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വിജയകരമായി നടപ്പാക്കിയത് പോലെ ബഹ്റൈനും ഈ രംഗത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. ചികില്‍സാ മേഖലയിലെ ചെലവ് സുസ്ഥിരമാക്കുന്നതിനും സ്വകാര്യ മേഖലക്ക് പ്രോല്‍സാഹനം നല്‍കുന്നതിനുമാണ് സര്‍ക്കാര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അന്താരഷ്ട്ര നിലവാരത്തിലുള്ള ആശുപത്രികള്‍ ബഹ്റൈനില്‍ സ്ഥാപിക്കപ്പെടുകയും അതിന്‍െറ ഗുണഫലം എല്ലാവര്‍ക്കും ലഭിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യ സേവന മേഖലയില്‍ വലിയ നിക്ഷേപ പദ്ധതികള്‍ക്കും അവസരം ബഹ്റൈനിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.