മനാമ: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ അനിവാര്യത വിളംബരം ചെയ്ത് ബഹ്റൈനിലും എസ്.കെ.എസ്.എസ്.എഫിന്‍റെ മനുഷ്യജാലിക സംഘടിപ്പിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തിനകത്തും പുറത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലുമായി 70 കേന്ദ്രങ്ങളില്‍ നടന്ന സംഗമങ്ങളുടെ ഭാഗമായാണ് ബഹ്റൈനിലും മനുഷ്യജാലിക നടന്നത്. മനാമയിലെ സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സമസ്ത ബഹ്റൈന്‍ പ്രസിഡൻറ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മതങ്ങളുടെ വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മാനവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പരസ്പരം സ്നേഹവും സൗഹൃദവും ഊട്ടിയുറപ്പിച്ച് ജീവിക്കേണ്ടതിെൻറ ആവശ്യകതകളും വിശ്വാസികള്‍ ഉള്‍ക്കൊള്ളേണ്ട മതത്തിന്‍റെ വിശാലമായ കാഴ്ചപ്പാടുകളും അദ്ദേഹം വിശദീകരിച്ചു. എസ്.ഐ.സി ദമാം ഉപാധ്യക്ഷൻ സകരിയ്യ ഫൈസി പന്തല്ലൂർ മുഖ്യ പ്രഭാഷണം നടത്തി.
റവ: ഫാദർ ജോർജ് യോഹന്നാൻ, അസൈനാർ കളത്തിങ്ങൽ(കെ.എം.സി.സി), ശരീഫ് കോഴിക്കോട് ( പ്രതിഭ), ബിജു കുന്നന്താനം, ഇബ്റാഹിം അദ്ഹം (ഒ.ഐ.സി.സി), റിച്ചി കളത്തൂരേത്ത്, വിനോദ് പിള്ള (ഐ.വൈ.സി.സി), കെ.ആർ നായർ (എ.എ.പി), വി.കെ കുഞ്ഞിമുഹമ്മദ് ഹാജി(സമസ്ത ബഹ്റൈൻ), സാമൂഹ്യ പ്രവര്‍ത്തകരായ നിസാർ കൊല്ലം, റഫീഖ് അബ്ദുല്ല, സയ്യിദ് ഹനീഫ്, സഹീദ് , നജീബ് കടലായി, ഇബ്റാഹിം ഓമശേരി (എസ്.ഐ.സി ദമാം) തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ മനുഷ്യജാലിക ചെയര്‍മാന്‍ റബീഅ് ഫൈസി അമ്പലക്കടവ് അധ്യക്ഷത വഹിച്ചു. ജാലിക തീർക്കലിനും പ്രതിജ്ഞക്കും ഹംസ അൻവരി മോളൂർ നേതൃത്വം നൽകി. ദേശസ്നേഹ ഗാനത്തിന് വാഫിദ് , മുഹമ്മദ് റിഷാൻ, ഹിഷാം ഹംസ എന്നീ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കി. ജനറൽ കണ്‍വീനര്‍ അബ്ദുൽ മജീദ് ചോലക്കോട് സ്വാഗതവും കണ്‍വീനര്‍ നവാസ് കുണ്ടറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.