മനാമ: നഷ്ടത്തിൽ നിന്ന് കൊച്ചി മെട്രോ കരകയറുകയാണെന്നും ഇൗ വർഷം അവസാനത്തോടെ ലാഭം കൈവരിക്കുമെന്നും കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എം.പി.എം. മുഹമ്മദ് ഹനീഷ്. ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു. 2017 ജൂണിൽ തുടങ്ങിയ മെട്രോക്ക് 2017^18 കാലത്ത് പ്രതിദിനം 20 ലക്ഷത്തിെൻറ നഷ്ടമാണുണ്ടായിരുന്നത്. 2018 െൻറ തുടക്കത്തിൽ 25000 ശരാശരി യാത്രികരാണ് ഉണ്ടായിരുന്നതും. ഇതിന് മാറ്റം ഉണ്ടാക്കാനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയതോടെ യാത്രികരുടെ എണ്ണം കൂടി. 2019 െൻറ തുടക്കത്തിൽ അത് 45000 ആയി. ഇൗ വർഷം തീരുന്നതിന് മുമ്പ് യാത്രികരുടെ എണ്ണം 70000 ആക്കാൻ ശ്രമം നടത്തുന്നുണ്ട്. മെട്രോയാത്രികർക്ക് കയറുന്നിടത്തും ഇറങ്ങുന്നിടത്തും ഒാേട്ടാ, ടാക്സി, ബസ് സൗകര്യം ആവശ്യത്തിന് ലഭിക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ടിക്കറ്റ് ഇതര വരുമാനങ്ങളിലൂടെ ലാഭം നേടാനും ശ്രമിക്കുന്നത്. പരസ്യത്തിലൂടെയും വാണിജ്യസ്ഥാപനങ്ങൾക്ക് സ്ഥലം നൽകിയും പരമാവധി തുക കണ്ടെത്തുന്നതിൽ വിജയം നേടുന്നുണ്ട്. പാതയിലെ മുഴുവൻ തൂണുകളിലും സ്റ്റേഷനുകളിലും കോച്ചുകളിലും വാണിജ്യ പരസ്യം സ്ഥാപിക്കാൻ കമ്പനികളെ അനുവദിച്ചതോടെ ആയിനത്തിൽ നല്ല വരുമാനം ലഭിച്ചുതുടങ്ങി. ആലുവ മുതൽ മഹാരാജാസ് വരെ മെട്രോക്കുള്ളിൽ ഏഴ് ബാങ്കുകൾ തുടങ്ങാൻ നടപടിയായിട്ടുണ്ട്. ഭാവിയിൽ സൂപ്പർമാർക്കറ്റുകളും വരും. ഒന്നാം ഘട്ടത്തിലെ അവശേഷിക്കുന്ന എട്ട് സ്റ്റേഷനുകൾ കൂടി പ്രവർത്തനം തുടങ്ങുകയും തൃപ്പൂണിത്തുറ എസ്.എൻ ജംഗ്ഷൻവരെ ട്രയിൻ ഒാടിത്തുടങ്ങുകയും ചെയ്യുേമ്പാൾ യാത്രക്കാരുടെ നിരക്കിൽ വർധനവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വനിത ലോക്കോ പൈലറ്റുകൾ, ശുചീകരണ പ്രവൃത്തിക്ക് കുടുംബശ്രീ അംഗങ്ങൾ എന്നീ ഘടകങ്ങളും പ്രത്യേകതകളാണ്.
കൊച്ചി മെട്രോയിൽ ട്രാൻസ്ജെൻഡറുകൾ ജോലി ചെയ്യുന്നുമുണ്ട് . രണ്ടാംഘട്ടത്തിൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയാണ് ഉദ്ദേശിക്കുന്നത്. രണ്ടാംഘട്ടനിർമ്മാണ പ്രവൃത്തികൾക്ക് ഫ്രഞ്ച് ഗവൺമെൻറിെൻറ കീഴിലുള്ള എ.എഫ്.ഡിയുടെ 1500 കോടി രൂപ സഹായം ലഭിച്ചിട്ടുണ്ട്. ഇതിന് പുറമേ വാട്ടർമെട്രോ, 1000 കനാലുകൾ വൃത്തിയാക്കി ഗതാഗതയോഗ്യമാക്കുക തുടങ്ങിയവയും ത്വരിത ഗതിയിൽ നടന്നുവരുന്നുണ്ട്. വാട്ടർമെട്രോക്ക് 76 കിലോമീറ്റർ ദൈർഘ്യവും 15 റൂട്ടുകളും 78 ബോട്ടുകളും അടങ്ങുന്ന പദ്ധതിയാണുള്ളത്. 100 പേർക്ക് ഇരിക്കാവുന്ന 23 ബോട്ടുകൾ, 50 പേർക്ക് ഇരിക്കാവുന്ന 55 ബോട്ടുകൾ എന്നിവയും പ്രത്യേകതകളായിരിക്കും. ജർമൻ ഗവൺമെൻറിെൻറ 575 കോടിയും കേരള സർക്കാരിെൻറ 110 കോടി രൂപയും വാട്ടർ മെട്രോ സർവീസിന് ലഭിച്ചിട്ടുണ്ട്. വാട്ടർ െമട്രോയുടെ ഭാഗമായി ആദ്യ സർവീസ് ഡിസംബറിൽ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്നും എം.പി.എം. മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.