മനാമ: എൻഡോസൾഫാൻ ഇരകളായ കാസർകോട്ടുകാർ തിരുവനന്തപുരത്ത് എത്തിയ സമരം വിജയിച്ചതിെൻറ ആഹ്ലാദത്തിലാണ് കാ സർകോട് സ്വദേശിയായ ബഹ്റൈൻ പ്രവാസി ജയൻ. തെൻറ ജില്ലക്കാർ അനുഭവിക്കുന്ന തീരാദുരിതം ഇനിയും പൊതുസമൂഹം വേണ് ടരീതിയിൽ ചർച്ച ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിൽ ചർച്ച ചെയ്യുകയോ ഗൗരവത്തോടെ സമീപിക്കുകയോ ചെയ്തിരുന്നെങ്കിൽ എൻഡോസൾഫാൻ ഇരകളായ കുട്ടികളേയും കൂട്ടി അമ്മമാർക്ക് സമരത്തിന് പോകേണ്ടി വരുമായിരുന്നില്ല. താൻ ബാല്ല്യത്തിൽ എൻേഡാസൾഫാൻ തളിക്കുന്ന ഹെലികോപ്ടറിൽ കയറി പറന്ന അനുഭവവും ജയൻ ‘ഗൾഫ് മാധ്യമ’ത്തോട് പങ്കുവെച്ചു. തെൻറ നാടായ ചെർക്കളത്തുനിന്നും അഞ്ചാറ് കിലോമീറ്റർ കഴിഞ്ഞാൽ നീണ്ടുപരന്ന് കിടക്കുന്ന കശുമാവിൻതോട്ടങ്ങളുണ്ട്.
കാസർകോട്ടുള്ള മൂളിയാർ പഞ്ചായത്തിലെ ബോവിക്കാനത്ത് തോട്ടങ്ങളിൽ മരുന്ന് തളിക്കുന്ന സമയത്ത് പണം നൽകിയാൽ ഹെലികോപ്ടറുകളിൽ കയറി പറക്കാൻ അവസരം കിട്ടുമായിരുന്നു. 10 രൂപ നൽകിയാൽ ഒരു റൗണ്ട് പറക്കാൻ കിട്ടുന്ന അവസരം അന്നെല്ലാം താൻ ഉൾപ്പെടെയുള്ള കുട്ടികൾ പ്രയോജനപ്പെടുത്തിയതായും ജയൻ പറയുന്നു. അന്ന് മരുന്ന് തളിക്കുന്ന ഹെലികോപ്ടറുകളിൽ ഉള്ളവർപോലും മതിയായ സുരക്ഷാമുൻകരുതലുകൾ എടുത്തിരുന്നില്ല. കശുമാവിൻ തോട്ടങ്ങൾക്ക് മുകളിലൂടെ തൊട്ട് തൊട്ടില്ല എന്ന മട്ടിലാണ് ഹെലികോപ്ടർ മരുന്ന് തൂവിയിരുന്നത്. അന്ന് കുട്ടികളും നാട്ടുകാരിൽ പലരും ഇതെല്ലാം കൗതുകത്തോടെയാണ് കണ്ടിരുന്നത്. എന്നാൽ കാലം ഏറെ ചെല്ലുംമുെമ്പ കൊടുവിഷമായ എൻഡോസൾഫാനാണ് കോപ്ടറുകളിൽ തളിച്ചിരുന്നതെന്നതും അതിെൻറ ഫലമായി മാരകരോഗങ്ങൾ ഉടലെടുക്കുന്നതും എന്നും തിരിച്ചറിയാൻ കഴിഞ്ഞു. എൻഡോസൾഫാൻ എന്ന വിപത്തിനെതിരായ പോരാട്ട രംഗങ്ങളിൽ മനസുക്കൊണ്ട് പ്രവാസികളും ഒപ്പമുണ്ടാകുമെന്നും 38 കാരനായ ജയൻ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.