മനാമ: ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി, ബഹ്റൈനിലെ വിവാഹിതരായ മലയാളി വനിതകൾക്കായി സംഘടിപ്പിക്കുന്ന കലാപ്രാഗത് ഭ്യമത്സരമായ ‘അംഗനശ്രീ’യുടെ അന്തിമ മത്സരം നാളെ നടക്കും. വിവിധ ഘട്ടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടച്ചൂട് ഉയർന ്ന മത്സരം അവസാനത്തോട് അടുക്കുേമ്പാൾ ആരാകും കിരീടം നേടുന്നതെന്നതും ഏവരിലും ഉയരുന്ന ചോദ്യമായിട്ടുണ്ട്. ആകെ മത്സരാർഥികളായ 14 പേരിൽ ഭൂരിഭാഗംപേരും ഇതുവരെ കാഴ്ച വെച്ചത് ഉജ്ജ്വലമായ അവതരണരീതിയായിരുന്നുവെന്ന് ജൂറിയും കാണികളും വിലയിരുത്തിയിട്ടുണ്ട്. മത്സരാർത്ഥികളോടൊപ്പം അവരുടെ കുംടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പങ്കെടുക്കാവുന്ന ഫാമിലി റൗണ്ട് മത്സരത്തിെൻറ രണ്ടാംദിനം പൂർത്തിയായപ്പോഴും ഇൗ അഭിപ്രായമാണ് വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിട്ടുള്ളത്. ഒമ്പത് മത്സരങ്ങളുള്ള ഫൈനൽ റൗണ്ടിലെ ഏക ഗ്രൂപ്പ് മത്സരമായിരുന്നു പൂർത്തിയായത്.
ഫാമിലി സ്കിറ്റിെൻറ ആദ്യദിനത്തിൽ ഷഫീല, സ്മിത, നികേത , രാജേശ്വരി , സൗമ്യ , സ്വപ്ന എന്നിവരാണ് മത്സരിച്ചത്. കഴിഞ്ഞ ദിവസം നടന്ന രണ്ടാം റൗണ്ടിൽ ആരതി സജിത്, സോജ രതീഷ്, ഗ്രീഷ്മ സുധീഷ്, അജീഷ, നിഷ, സ്വാതി തുടങ്ങിയവരാണ് മത്സരിച്ചത്. സ്വന്തമായി എഴുതിയുണ്ടാക്കിയ നർമ്മരസമുള്ള സ്കിറ്റുകളായിരുന്നു ചിലരുടെത്. ഹാസ്യം തങ്ങൾക്ക് നന്നായി വഴങ്ങുെമന്നും വനിതകൾ തെളിയിച്ചു. സ്കൂൾ, കോളജ് കാലത്ത് മാത്രം വേദിയിൽ കയറിയ തങ്ങൾക്ക് ഇടവേളക്കുശേഷം വേദിയിലെത്താനും കിട്ടിയ അവസരമാണ് അംഗനശ്രീയിലൂടെ ലഭിച്ചതെന്ന് മത്സരാർഥികളിൽ ഒരാളായ സോജ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മത്സരത്തിെൻറ ഒാരോ ഘട്ടം കഴിയുന്തോറും കാണികളുടെ പിന്തുണയേറുന്നത് കൂടുതൽ ആത്മവിശ്വാസം നൽകിയതായി ഗ്രീഷ്മ സുധീഷ് വ്യക്തമാക്കി. ഇത്തരമൊരു വിത്യസ്ത പരിപാടി സംഘടിപ്പിച്ചതിലൂടെ പ്രവാസി വനിതകൾക്ക് പുതിയ അനുഭവം ലഭിച്ചുവെന്ന് ആരതി സതീഷും വ്യക്തമാക്കി. വ്യക്തിഗത ഇനങ്ങളിൽ ഇനി രണ്ട് മത്സരങ്ങൾ ഉൾപ്പെടുത്തിയാണ് ബിനാലെ നാളെ നടക്കുന്നത്. ചലച്ചിത്ര നടി നിമിഷ സജയനാണ് സമാപന ചടങ്ങിലെ മുഖ്യാതിഥി. നാടക- ചലച്ചിത്ര രംഗത്തെ ബഹ്റൈനിൽ നിന്നുള്ള ദമ്പതികളായ പ്രകാശ് വടകരയും ജയാ മേനോനും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.