മനാമ: ലോകം മുഴുവൻ പൊതുജനാരോഗ്യസംരക്ഷിക്കാനായി ലോകാരോഗ്യസംഘടന നടത്തുന്ന പ്രവർത്തനങ്ങളെയും പദ്ധതികളെ യും ഉപപ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ മുബാറക്ക് ആൽ ഖലീഫ അഭിനന്ദിച്ചു. തന്നെ സന്ദർശിക്കാൻ എത്തിയ ലോകാരോഗ ്യസംഘടന പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്കിടെയായിരുന്നു അദ്ദേഹത്തിെൻറ പ്രതികരണം. വൈദ്യുതകാന്തിക പ്രഭാവത്തിെൻറ ഭാഗമായുള്ള മലിനീകരണത്തിനെതിരെ പഠനം നടത്തുന്ന ഡോ.അഹ്മദ് ബാസെലിെൻറ നേതൃത്വത്തിലാണ് പ്രതിനിധിസംഘം വന്നത്.
ആരോഗ്യമന്ത്രാലയത്തിെൻറ ക്ഷണപ്രകാരമാണ് ലോകാരോഗ്യ സംഘടന സംഘം രാജ്യത്ത് എത്തിയത്. ആരോഗ്യമന്ത്രി ഫാഇഖ ബിൻത് സഇൗസ് അൽ സാലെഹിെൻറ സാന്നിധ്യത്തിലായിരുന്നു സംഘത്തിെൻറ കൂടിക്കാഴ്ച. ബഹ്റൈനും ലോകാരോഗ്യസംഘടനയും തമ്മിലുള്ള ബന്ധം ഉൗഷ്മളമാണെന്നും ജനതയുടെ ആരോഗ്യത്തിനായി ഗവൺമെൻറ് ഗൗരവമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ഡോ.അഹ്മദ് ബാസെൽ വ്യക്തമാക്കി. വൈദ്യുതകാന്തിക മലിനീകരണത്തിെൻറ തോത് ബഹ്റൈനിൽ വളരെ കുറവാണെന്നും പാരിസ്ഥിതിക ശുചിത്വവും പരിസരാരോഗ്യവും ഇവിടെ മികച്ചതാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.