ഉത്തർപ്രദേശ് സ്വദേശി രാംപ്രതാപ് സിങ്ങാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിെൻറ രണ്ട്മക്കൾ ബഹ്ൈറനിൽ എ ന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്
മനാമ: ഉത്തർപ്രദേശ് സ്വദേശി രാംപ്രതാപ് സിങ്ങ് (48) ആണ് മരിച്ചത്. കെട്ടിട നിർമ്മാണ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയായിരുന്നു. 2012 ലാണ് ഇദ്ദേഹം ബഹ്റൈനിലേക്ക് എത്തിയത്. മൂന്ന് മക്കളും ഭാര്യയുമുണ്ട്. മകന് കാൻസർ ബാധയെത്തുടർന്ന് വിദഗ്ധ ചികിത്സക്കായി ഭാര്യ മകനെയും കൂട്ടി നാട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം 200 ദിനാർ പെൺമക്കളെ ഏൽപ്പിച്ചശേഷമാണ് രാംപ്രതാപ് സിങ്ങ് േജാലിസ്ഥലത്തേക്ക് പോയത്. തിരിച്ചുവരാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.