മനാമ: ബഹ്റൈനിൽ ചെറിയ ഒരിടവേളക്കുശേഷം ഇന്ത്യൻ സമൂഹത്തിൽ ആത്മഹത്യകൾ വാർത്തയായി മാറുന്നു. രണ്ടുമാസം മുമ്പുവ രെ ഇന്ത്യൻ പ്രവാസികളുടെ ആത്മഹത്യ വാർത്തകൾ കേട്ടുണരുന്നത് പുതുമയല്ലായിരുന്നു. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ മൂന്നുപേർ വിത്യസ്ത സംഭവങ്ങളിലായി ജീവനൊടുക്കിയത് നടുക്കമുണ്ടാക്കിയിട്ടുണ്ട്. ഇന്നലെ മരിച്ച ഉത്തർപ്രദേശിയുടെ മരണ കാരണം സാമ്പത്തിക പ്രതിസന്ധി, മകെൻറ അസുഖം എന്നിവ കൊണ്ടാണന്നാണ് സൂചന. ഫെബ്രുവരി എട്ടിന് മലയാളി നഴ്സിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുടുംബപ്രശ്നമാണ് മരണകാരണമെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന.
ഇവരുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയശേഷം മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിനെ തുടർന്ന് മൃതദേഹം ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ പോസ്റ്റുേമാർട്ടം ചെയ്യണമെന്ന് അധികൃതർ നിർദേശം നൽകിയിരുന്നു. ഫെബ്രുവരി പത്തിന് ബഹ്റൈൻ യൂനിവേഴ്സിറ്റി വിദ്യാർഥിനിയായ തമിഴ്നാട് സ്വദേശിനിയും ജീവനൊടുക്കിയിരുന്നു. ഇവർ ബഹ്റൈൻ ബേയിലെ കടലിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് ലഭിച്ച സൂചന. ശക്തമായ ബോധവത്കരണത്തിലൂടെയും കൗൺസിലിങ്ങിലൂടെയും മാനസിക സംഘർഷങ്ങൾ നേരിടുന്നവർക്ക് സാന്ത്വനം നൽകണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.