‘ബഹ്റൈനും യു.എസും ചരിത്രത്തിൽ ഇടംപിടിച്ച സുഹൃത്തുക്കൾ’

മനാമ: ബഹ്റൈനും യു.എസും തമ്മിലുള്ള ദീർഘകാലമായുള്ള ബന്ധം ചരിത്രത്തിൽ ഇടംപിടിച്ചതാണെന്ന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ പറഞ്ഞു. പരസ്പര ബഹുമാനത്തിലൂടെയും സഹവർത്തിത്ത്വത്തിലൂടെയും അടിത്തട്ടിൽ രൂപപ്പെട്ട ബന്ധമാണത്. എ ല്ലാമേഖലകളിലും ആ ബന്ധം ശക്തമായി മുന്നോട്ടുപോകുന്നു. പ്രത്യേകിച്ചും സൈനിക സഹകരണത്തിലും പ്രതിരോധ രംഗത്തിലെ പരസ്പര ബന്ധത്തിലൂടെയും.

യു.എസ്. സെൻട്രൽ കമാൻറ് കമാണ്ടർ ജനറൽ ജോസഫ് വോെടലിനെ സ്വീകരിച്ചുകൊണ്ടായിരുന്നു ഹമദ് രാജാവിെൻറ വാക്കുകൾ. ജോഫഫിന് രാജ്യത്തേക്ക് സ്വാഗതമോതിയ രാജാവ് മേഖലയുടെ സുരക്ഷക്കായി അമേരിക്കയുടെ നേതൃത്വത്തിൽ നടത്തുന്ന പരിശ്രമങ്ങളെ പുകഴ്ത്തി. മേഖലയുടെയും അന്താരാഷ്ട്ര മേഖലയിലും സുരക്ഷിതത്വവും സുസ്ഥിരതയും സമാധാനവും നിലനിർത്താൻ അമേരിക്കൻ^ബഹ്റൈൻ സഹകരണം മുതൽക്കൂട്ടാകുന്നുണ്ടെന്നും രാജാവ് കൂട്ടിച്ചേർത്തു.

ആതിഥ്യത്തിനും അഭിനന്ദനങ്ങൾക്കും യു.എസ് കമാണ്ടർ നന്ദി അറിയിച്ചു. സമാധാന പരിശ്രമത്തിനായി ബഹ്റൈൻ ഡിഫൻസ് ഫോഴ്സും ബഹ്റൈനും  നടത്തുന്ന പ്രവർത്തനങ്ങൾ സവിശേഷമാണെന്നും കമാൻറർ ചൂണ്ടിക്കാട്ടി. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പ് വിജയകരമായി നടന്നതിലും ബഹ്റൈെൻറ നേട്ടങ്ങളിലും അഭിനന്ദനം അറിയിച്ച കമാണ്ടർ ബഹ്റൈന് ഭാവിയിൽ കൂടുതൽ നേട്ടങ്ങളും പുരോഗതിയും സാധ്യമാകേട്ടയെന്നും ആശംസിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT