മനാമ: ബഹ്റൈനിൽ ഫെബ്രുവരി ഏഴിന് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മലയാളി നഴ്സ് ചെങ്ങന്നൂർ സ്വദേശിനി പ്രിയ ങ്ക പ്രിൻസിെൻറ മൃതദേഹം നാട്ടിലെത്തിച്ച് റീപോസ്റ്റ്മോർട്ടം ചെയ്തു. പ്രിയങ്കയുടെ മാതാപിതാക്കളുെട ആ വശ്യത്തെ തുടർന്നായിരുന്നു റീ പോസ്റ്റ്മോർട്ടം.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം പ്രിയങ്കയുടെ കു ടുംബവീട്, ഭർത്താവ് പ്രിൻസിെൻറ വീട് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് ഇന്നലെ പകൽ 11.30 ന് ചെങ്ങന്നൂർ കാരക്കാട് സെൻറ് മേരീസ് ഒാർത്തഡോക്സ് ചർച്ചിൽ സംസ്ക്കരിച്ചു. ബഹ്റൈനിൽ നിന്ന് പ്രിയങ്കയുടെ മൃതദേഹം പിതാവും ഭർത്താവും കൂടിയായിരുന്നു നാട്ടിലേക്ക് കൊണ്ടുപോയത്.
എന്നാൽ നാട്ടിൽ ചെന്നശേഷം മരണത്തിൽ സംശയമുണ്ടെന്ന് കാട്ടി പ്രിയങ്കയുടെ രക്ഷിതാക്കൾ വനിതാകമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ എന്നിവരെ സമീപിച്ചു. ഇതോടെ റീപോസ്റ്റ്മോർട്ടം ചെയ്യാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ ചെങ്ങന്നൂർ പോലീസിന് അധികൃതരുടെ നിർദേശം ലഭിച്ചു. ബഹ്റൈനിലെ ഒരു ആശുപത്രിയിൽ നഴ്സായിരുന്നു പ്രിയങ്ക. ഇവർ ഒരുമാസം മുമ്പ് നാട്ടിൽ പോകുകയും നാലുവയസുള്ള മകൻ ആരോൺ പ്രിൻസിനെ നാട്ടിലാക്കി തിരിച്ചുവരികയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.