മനാമ: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ ഫലം വന്ന് രണ്ടു മാസമകാറായിട്ടും മാർക്ക് ലിസ്റ്റ് ലഭിക്കാത്തതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ആശങ്കയിൽ. സാധാരണ മൂന്നാഴ്ചക്കുള്ളിൽ ലഭിക്കുന്ന മാർക്ക് ലിസ്റ്റ് ഇത്തവണ വൈകുന്നതിനാൽ ഉപരിപഠന സാധ്യതക്കും തിരിച്ചടിയാണ്.
ബഹ്റൈൻ യൂനിവേഴ്സിറ്റിയിലും മറ്റും ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് കിട്ടാത്തത് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് കാത്തിരിക്കുന്ന നിരവധി പേരുണ്ട്. മാർക്ക് ലിസ്റ്റ് ഇൗ മാസം 10നകം സമർപ്പിക്കണമെന്നാണ് യൂനിവേഴ്സിറ്റിയിൽനിന്ന് അറിയിച്ചിരിക്കുന്നതെന്ന് ഒരു രക്ഷിതാവ് പറഞ്ഞു. ഇതേത്തുടർന്ന് സി.ബി.എസ്.ഇയുടെ വെബ്സൈറ്റിൽനിന്ന് മാർക്ക് ലിസ്റ്റ് ഡൗൺേലാഡ് ചെയ്ത് സ്കൂളിൽനിന്ന് അറ്റസ്റ്റ് ചെയ്ത് സമർപ്പിച്ചിരിക്കുകയാണ് പലരും.
എന്നാൽ, ഇത് സ്വീകാര്യമാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഒറിജിനൽ മാർക്ക് ലിസ്റ്റുകൾ ബഹ്റൈനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് സാക്ഷ്യപ്പെടുത്തണം. എങ്കിൽ മാത്രമേ, മാർക്ക് ലിസ്റ്റുകൾക്ക് ഇവിെട സാധുത ലഭിക്കുകയുള്ളൂ.ഇത്തവണ കോവിഡ് കാരണം മാർക്ക് ലിസ്റ്റുകളുടെ പ്രിൻറിങ് വൈകിയെന്നാണ് സി.ബി.എസ്.ഇ ആസ്ഥാനത്തുനിന്നുള്ള വിവരം. ഇനി എന്ന് ലഭിക്കുമെന്ന കാര്യത്തിലും ഉറപ്പില്ല.
മാർക്ക് ലിസ്റ്റ് ലഭിക്കാൻ വൈകുന്നതിെൻറ കാരണങ്ങൾ ബോധ്യപ്പെടുത്തി ബഹ്റൈനിലെ സി.ബി.എസ്.ഇ സ്കൂൾ അധൃകതർ ബഹ്റൈൻ യൂനിവേഴ്സിറ്റിക്കും മറ്റും അപേക്ഷ നൽകിയിട്ടുണ്ട്.ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിലും വിഷയം കൊണ്ടുവന്നിട്ടുണ്ടെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, ഇന്ത്യയിൽ ഡിജി ലോക്കർ എന്ന ഡിജിറ്റലായി ലഭിക്കുന്ന മാർക്ക്ലിസ്റ്റുകൾ അംഗീകരിക്കുന്നതിനാൽ വിദ്യാർഥികൾക്ക് പ്രശ്നം നേരിടേണ്ടിവരുന്നില്ല. വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാർഥികൾക്കാണ് ഇത് പ്രശ്നമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.