മനാമ: കോവിഡ് പ്രതിരോധ, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് പബ്ലിക് സെക്യൂരിറ്റി അസി. ചീഫ് ബ്രിഗേഡിയർ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല് ഖലീഫ വ്യക്തമാക്കി. കോവിഡ് പ്രതിരോധ സമിതിയെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് പബ്ലിക് സെക്യൂരിറ്റി വിഭാഗം പ്രതിജ്ഞാബദ്ധമാണ്. ഇക്കാര്യത്തില്‍ പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറല്‍ താരിഖ് ബിന്‍ ഹസന് അല്‍ ഹസെൻറ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക ടീമുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളും ത്വരിതപ്പെടുത്തും. കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തുന്നതായും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ കൂടുതലായി ഇടപഴകുന്ന സ്ഥലങ്ങള്‍ അണുമുക്തമാക്കുന്നതിന് പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തവരെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും ടീമുകളുണ്ട്. പൊതുസ്ഥലങ്ങളിലെ മാസ്ക് നിയമം നടപ്പാക്കിയത് മുതല്‍ 23,729 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു. സാമൂഹിക അകലം പാലിക്കാത്തതിന് വിവിധ ഗവര്‍ണറേറ്റുകളിലായി 5357 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ 2011 ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി. സിവില്‍ ഡിഫന്‍സ് വിഭാഗത്തിന് കീഴില്‍ 67,904 ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. സര്‍ക്കാര്‍ അതോറിറ്റികളില്നിന്നും സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നുമുള്ള 2147 പേര് ഇതില്‍ പങ്കാളികളായി. 5719 സന്നദ്ധ സേവകരെ ഉപയോഗപ്പെടുത്തി 1223 ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തുകയുണ്ടായി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് 858 പരിശീലനം നല്കി. ക്ലീനിങ് കമ്പനികളുടെ സഹകരണത്തോടെ 107 ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തിയതായി അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.