വനിത സംരംഭകർക്ക് അവസരങ്ങളുമായി 'എക്സ്പോർട്ട് ബഹ്റൈൻ'

മനാമ: ബഹ്റൈനിൽനിന്നുള്ള കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള വിപണിയിലേക്ക് പ്രവേശിക്കുന്നതിനുമായി സുപ്രീം കൗൺസിൽ ഫോർ വിമനും (എസ്.ഡബ്ല്യു.എഫ്) വ്യാപാര, വാണിജ്യ, വിനോദ സഞ്ചാര മന്ത്രാലയവും 'എക്സ്പോർട്ട് ബഹ്റൈൻ' എന്ന പേരിൽ സഹകരണം പ്രഖ്യാപിച്ചു.

 ബഹ്റൈനികളായ വനിതകളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയാണ് സഹകരണത്തിെൻറ ലക്ഷ്യം. മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വ്യാപാരത്തിൽ പെങ്കടുക്കാൻ ഉതകുന്ന വിധം ഉൽപന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാൻ വനിത സംരംഭകർക്ക് സൗകര്യങ്ങളും മാർഗനിർദേശങ്ങളും നൽകും. 

വ്യാപാര, വാണിജ്യ, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി സഹകരണത്തെ അഭിനന്ദിച്ചു. ബഹ്റൈനി വനിതകൾക്ക് ഇൗ കൂട്ടുകെട്ട് കൂടുതൽ ആത്മവിശ്വാസവും കയറ്റുമതി അവസരങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. 'എക്സ്പോർട്ട് ബഹ്റൈൻ' സഹകരണം പ്രയോജനപ്പെടുത്തുന്നതിലൂടെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സംരംഭങ്ങൾക്ക് പുതിയ വിപണികൾ തുറന്നുകിട്ടും. ആഗോള അവസരങ്ങൾ പ്രയോജനപ്പെടുത്താനും ഇതുവഴി അവർക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.