ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും ആർ.കെ.എച്ച് ഖിതാറാതും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചപ്പോൾ

ദോഹ: ഖത്തർ ലോകകപ്പ് 2022ന് മുന്നോടിയായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും ദോഹ മെേട്രാ, ലുസൈൽ ട്രാം സേവന ദാതാക്കളായ ആർ.കെ.എച്ച് ഖിതാറാതും തമ്മിൽ സഹകരണ കരാറിൽ ഒപ്പുവെച്ചു. കരാറിന്‍റെ ഭാഗമായി യോഗ്യരായ ഖത്തർ റെഡ്ക്രസൻറ് തങ്ങൾക്ക് കീഴിലുള്ള സന്നദ്ധ പ്രവർത്തകരെയും മുൻപരിചയമുള്ള ലീഡർമാരെയും സംഘടിപ്പിക്കുകയും മെേട്രാ, ട്രാം സ്റ്റേഷനുകളിൽ കസ്റ്റമർ സർവിസ് മേഖലയിൽ വിന്യസിക്കുകയും ചെയ്യും. 24 മണിക്കൂറും സേവനസന്നദ്ധരായ പ്രവർത്തകർക്ക് പ്രത്യേക പരിശീലനവും റെഡ്ക്രസൻറ് നൽകും. ദോഹ മെേട്രാ, ട്രാം എൻട്രി പോയൻറ്, എക്സിറ്റ്, അടിയന്തര ഘട്ടത്തിലെ ഒഴിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് കൃത്യമായ പരിശീലനം നൽകി ലോകകപ്പിന് മുന്നോടിയായി സജ്ജരാക്കുകയും ചെയ്യും.

ഖത്തർ റെഡ്ക്രസൻറ് സി.ഇ.ഒ ഫൈസൽ മുഹമ്മദ് അൽ ഇമാദിയും ആർ.കെ.എച്ച് ഖിതാറാത്ത് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമായ ലിയോനാർഡ് ബാൽഡ്വിനും സഹകരണ കരാറിൽ ഒപ്പുവെച്ചു. ആർ.കെ.എച്ച് ഖിതാറാത്തും ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റിയും തമ്മിലുള്ള പ്രഥമ സഹകരണ കരാറാണിതെന്നും ഫിഫ ലോകകപ്പ് എന്ന ചരിത്ര പ്രാധാന്യമുള്ള കായിക മേളക്കിടെ സേവനനിരതരായി 22,000ലധികം സന്നദ്ധ പ്രവർത്തകരാണ് ഖത്തർ റെഡ്ക്രസൻറിന് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും റെഡ്ക്രസൻറ് വളന്റിയറിങ് ആൻഡ് ലോക്കൽ ഡെവലപ്മെൻറ് ഡിവിഷൻ മേധാവി മുന ഫാദിൽ അൽ സുലൈതി പറഞ്ഞു.

ലോകകപ്പിന്‍റെ വിജയത്തിനായി തങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും പങ്കാളിത്തം ഉറപ്പു നൽകാൻ സാധിക്കുന്നതിൽ ഖത്തർ റെഡ്ക്രസൻറിന് ഏറെ സന്തോഷമുണ്ടെന്നും ഖത്തർ റെഡ്ക്രസൻറ് വളന്റിയർമാരിൽ വിശ്വാസമർപ്പിച്ചതിനും അവരെ റിക്രൂട്ട് ചെയ്യുന്നതിലും ആർ.കെ.എച്ച് ഖിതാറാത്തിന് നന്ദി രേഖപ്പെടുത്തുന്നതായും മുന ഫാദിൽ അൽ സുലൈതി കൂട്ടിച്ചേർത്തു.

വലിയ കായിക ചാമ്പ്യൻഷിപ്പുകളുടെ വിജയത്തിനായി പിന്തുണ നൽകുന്ന ഖത്തരി സംഘടനകളിൽ ഖത്തർ റെഡ്ക്രസൻറിന്‍റെ പങ്ക് വലുതാണെന്നും ദോഹ മെേട്രാ, ലുസൈൽ ട്രാം ശൃംഖലകളിൽ കമ്പനി പ്രവർത്തനങ്ങൾക്ക് പിന്തുണ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി റെഡ്ക്രസൻറുമായി സഹകരണത്തിന്‍റെ വാതിലുകൾ തുറക്കുകയാണെന്നും ആർ.കെ.എച്ച് ഖിതാറാത്ത് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ബാൽഡ്വിൻ പറഞ്ഞു. 200ൽ കുറയാത്ത സന്നദ്ധ പ്രവർത്തകർ മെേട്രാ, ട്രാം സ്റ്റേഷനുകളിൽ സേവനസന്നദ്ധരായി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Red Crescent is ready for the World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.