അഹ്മദ് ബിൻ അലി സ്റ്റേഡിയം
ദോഹ: 2026 ഫിഫ ലോകകപ്പ് ഫുട്ബാൾ യോഗ്യതയുടെ മൂന്നാം റൗണ്ടില്‍ ഖത്തറിന്റെ പോരാട്ടങ്ങള്‍ക്ക് സെപ്റ്റംബര്‍ അഞ്ചിന് തുടക്കം. ലോകകപ്പ് ഫുട്ബാള്‍ മത്സരങ്ങള്‍ക്ക് വേദിയായ അഹ്മദ് ബിന്‍ അലി സ്റ്റേഡിയത്തിൽ യു.എ.ഇക്കെതിരെയാണ് ഖത്തറിന്റെ ആദ്യ മത്സരം. ഏഷ്യന്‍ ജേതാക്കളെന്ന തലയെടുപ്പുമായി ലോകകപ്പ് യോഗ്യത ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ് അന്നാബികള്‍. ഗ്രൂപ് എയില്‍ ശക്തരായ ഇറാന്, ഉസ്ബകിസ്താന്‍, കിര്ഗിസ്താന്, ഉത്തര കൊറിയ ടീമുകളാണ് ഖത്തറിനൊപ്പമുള്ളത്. യു.എ.ഇയ്ക്കെതിരെ സെപ്റ്റംബര്‍ അഞ്ചിന് സ്വന്തം കാണികള്‍ക്ക് മുന്നിൽ ബൂട്ടുകെട്ടി അടുത്തഘട്ടങ്ങൾക്ക് തുടക്കം കുറിക്കാം. സെപ്റ്റംബര്‍ 10ന് ഉത്തര കൊറിയയെയും ഒക്ടോബര്‍ 10ന് കിര്‍ഗിസ്താനെയും നേരിടും.ഒക്ടോബര്‍ 15ന് തെഹ്റാനിലാണ് ഇറാനുമായുള്ള ആദ്യ മത്സരം. നവംബര്‍ 14ന് ഉസ്ബകിസ്താനെതിരായ മത്സരത്തോടെ ആദ്യ റൗണ്ട് പോരാട്ടങ്ങള്‍ അവസാനിക്കും. ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ക്കാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.