സമ്മർ ഡിലൈറ്റ് കേന്ദ്ര തല രജിസ്ട്രേഷൻ ഉദ്ഘാടനം
മനാമ: ടീൻ ഇന്ത്യയും മലർവാടി ബഹ്റൈനും ഫ്രന്റ്സ് സോഷ്യൽ അസോസിയേഷനുമായി സഹകരിച്ച് ‘സമ്മർ ഡിലൈറ്റ് സീസൺ ടു’ എന്ന പേരിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന് കേരളത്തിലെ പ്രമുഖ മോട്ടിവേഷനൽ ട്രെയിനറും ഫാമിലി കൗൺസിലറുമായ ജമാൽ കങ്ങരപ്പടി നേതൃത്വം നൽകും. ജൂലൈ 7 മുതൽ ആഗസ്റ്റ് 14 വരെ സിഞ്ചിലുള്ള ഫ്രന്റ്സ് സെന്ററിൽ വെച്ചാണ് ക്യാമ്പ് നടക്കുക. കഴിഞ്ഞ വർഷം നടത്തിയ ‘സമ്മർ ഡിലൈറ്റ്’ കുട്ടികളിലും രക്ഷിതാക്കളിലും ഏറെ സ്വീകാര്യത നേടിയിരുന്നു.
കുട്ടികളുടെ വയസ്സിന്റെ അടിസ്ഥാനത്തിൽ ഗ്രൂപ്പായി തിരിച്ചായിരിക്കും പരിശീലനം. 6 മുതൽ 12 വരെ വയസ്സുള്ള കുട്ടികൾക്കാണ് പ്രവേശനം അനുവദിക്കുക. മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. ജമാൽ കങ്ങരപ്പടിയെ കൂടാതെ മറ്റു മോട്ടിവേഷനൽ ട്രെയിനർമാർ, ലൈഫ് കോച്ചുമാർ, ചൈൽഡ് സ്പെഷലിസിസ്റ്റുകൾ തുടങ്ങിയവരും വിത്യസ്ത വിഷയങ്ങൾ കൈകാര്യം ചെയ്യും.
രജിസ്ട്രേഷൻ ഉദ്ഘാടനം ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ ആക്റ്റിങ് പ്രസിഡന്റ് സമീർ ഹസൻ, മലർവാടി കൂട്ടുകാരായ തഹിയ ഫാറൂഖ്, അയാൻ ഫാറൂഖ് എന്നിവരിൽനിന്നു സ്വീകരിച്ച് നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ, ആക്റ്റിങ് ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ, ക്യാമ്പ് ഡയറക്ടർ അബ്ദുൽ ഹഖ്, കൺവീനർ എ.എം. ഷാനവാസ്, മലർവാടി കൺവീനർ ലൂന ഷഫീഖ്, ടീൻ ഇന്ത്യ കൺവീനർ അനീസ് വി.കെ, ഫ്രന്റ്സ് വനിതാ വിഭാഗം പ്രസിഡന്റ് സമീറ നൗഷാദ്, കേന്ദ്ര നേതാക്കളായ ഖാലിദ് സി, മൂസ കെ. ഹസൻ, ജാസിർ പി.പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജമാൽ കങ്ങരപ്പടി
നാടൻ കളികൾ, ക്രാഫ്റ്റ്, ഫീൽഡ് ട്രിപ്, അഭിനയം, നൃത്തം, പാട്ട്, കഥ, പരിസ്ഥിതി പഠനം, പരിസര നിരീക്ഷണം, നേതൃ പ്രരിശീലനം, കരിയർ & ലൈഫ് സ്കിൽസ്, ഹെൽത്ത് & ഫിറ്റ്നസ്, ടീം ബിൽഡിങ്, ഡിജിറ്റൽ ലിറ്ററസി, എക്സ്പ്രെസീവ് ആർട്ട്സ്, ടൈം മാനേജ്മെന്റ്, ക്രിയേറ്റിവ് സ്കിൽ എൻഹാൻസ്മെന്റ്, ടെക്നോളജി & ഇന്നൊവേഷൻസ്, സാമൂഹിക സേവനം, പൊതു പ്രഭാഷണം, യോഗ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കലാമത്സരങ്ങൾ, പ്രദര്‍ശനങ്ങൾ, പ്രോജക്ട് വര്‍ക്കുകള്‍ തുടങ്ങിയവയുമുണ്ടാവും.
രക്ഷിതാക്കൾക്കുവേണ്ടിയുള്ള പ്രത്യേക സെഷനുകളും ഒരുക്കും. പങ്കെടുക്കുന്നവർക്കായി ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽനിന്നും വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 33373214, 36128530 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ക്യാമ്പ് ഡയറക്ടർ അബ്ദുൽ ഹഖും ടീൻ ഇന്ത്യ കൺവീനർ അനീസ് വി.കെയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.