ടാലൻറ് സെർച്ച് പരീക്ഷ: പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു

മനാമ: പി.എം. ഫൗണ്ടേഷൻ ‘ഗൾഫ് മാധ്യമ’വുമായി സഹകരിച്ച് ഗൾഫിൽ മുഴുവൻ നടത്തിയ ടാലൻറ് സെർച്ച് പരീക്ഷയിൽ ബഹ്റൈനിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുളള അവാർഡ് വിതരണം കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എ.പി.എം മുഹമ്മദ് ഹനീഷ് നിർവഹിച്ചു.

മുഹറഖ് അൽമാസ് റസ്റേറാറൻറ് ഹാളിൽ ഇന്നലെ വൈകിട്ട് നടന്ന പരിപാടിയിൽ ബഹ്റൈനിൽ നിന്ന് വിജയികളായ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ഉൾപ്പെടെയുള്ള നിരവധിപേർ സംബന്ധിച്ചു. അവാർഡ് വിതരണത്തിനുശേഷം എ.പി.എം മുഹമ്മദ് ഹനീഷ് വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ് എടുത്തു. വിദ്യാർഥികളുടെ കഴിവിെൻറയും ബൗദ്ധികതയുടെയും മാറ്റുരക്കുന്നതിൽ ടാലൻറ് സെർച്ച് പരീക്ഷ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഒാരോ വർഷവും അതിൽ പെങ്കടുക്കുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നത് ശ്രദ്ധേയമാണെന്നും അേദ്ദഹം പറഞ്ഞു.

മത്സരപരീക്ഷയിൽ ബഹ്റൈനിൽ നിന്നുള്ള എട്ട് വിദ്യാർഥികൾ വിജയം നേടി എന്നുള്ളത് ബഹ്റൈനിലെ ഇന്ത്യൻ വിദ്യാർഥികളുടെ മികവിനെ സൂചിപ്പിക്കുന്നുണ്ട്. കൂടുതൽ ഭാവിയിലേക്കുള്ള വിജയങ്ങൾ േനടാൻ ഇൗ മത്സരപരീക്ഷയിലെ വിജയം കാരണമാകെട്ടയെന്നും അദ്ദേഹം ആശംസിച്ചു. സത്യസന്ധത, അർപ്പണ മനോഭാവം, ലക്ഷ്യം ,കഠിനാദ്ധ്വാനം തുടങ്ങിയവ കൈയ്യിലുെണ്ടങ്കിൽ നിശ്ചയമായും ഭാവിയിൽ കൂടുതൽ അവസരങ്ങളും വിജയകരമായ പദവികളും വിദ്യാർഥികളെ കാത്തിരിപ്പുണ്ടെന്നതിൽ സംശയമിെല്ലന്നും അദ്ദേഹം എടുത്തുപറഞ്ഞു. ചടങ്ങിൽ മാധ്യമം ബഹ്റൈൻ എക്സിക്ക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ജമാൽ നദ്വി ഇരിങ്ങൽ അധ്യക്ഷത വഹിച്ചു.

മത്സരപരീക്ഷകൾ ധാരാളം നടക്കുന്നുണ്ടെങ്കിലും ചുരുങ്ങിയ കാലംക്കൊണ്ട് ‘ടാലൻറ് സെർച്ച്’പരീക്ഷക്ക് വിദ്യാർഥികളിൽ സ്വാധീനം ഉറപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പഠിച്ചും വിജയങ്ങൾ കരസ്ഥമാക്കി മുന്നേറാനുള്ള കരുത്ത് കുട്ടികൾ സ്വായത്തമാക്കുന്നത് ആഹ്ലാദകരമാണ്. പടവുകൾ കയറുേമ്പാഴും വിജയക്കുതിപ്പ് കൈവരിക്കുേമ്പാഴും തങ്ങൾക്ക് പിന്തുണ നൽകുന്നവരെ മറക്കരുതെന്നും അദ്ദേഹം ഒാർമ്മപ്പെടുത്തി. റസിഡൻറ് മാനേജർ ഇൻ ചാർജ് അബ്ദുൽ ജലീൽ സ്വാഗതവും മാർക്കറ്റിങ് മാനേജർ സക്കീബ് നന്ദിയും പറഞ്ഞു. അബ്ദുൽ ജലീൽ (എം.എക്സ് ഗ്രുപ്പ്) സംബന്ധിച്ചു.

Tags:    
News Summary - talent exam-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-03 06:24 GMT