അസുഖബാധിതയായ പ്രവാസിക്ക് ടിക്കറ്റ് കൈമാറുന്നു

അസുഖബാധിതയായ പ്രവാസിയെ നാട്ടിലെത്തിച്ചു

മനാമ: അസുഖബാധിതയായി ബഹ്റൈനിൽ കുടുങ്ങിയ വടകര സ്വദേശിനി തങ്കമ്മയെ, കേരള ഗാലക്സി ബഹ്റൈന്റെ സഹായത്താൽ നാട്ടിലെത്തിച്ചു. അസുഖ ബാധിതയായ തങ്കമ്മ സഹായത്തിനായി കേരള ഗാലക്സി ഗ്രൂപ്പിനെ സമീപിക്കുകയായിരുന്നു. 48 മണിക്കൂറിനുള്ളിൽ തങ്കമ്മയെ നാട്ടിലേക്ക് കയറ്റിവിടുകയും ചെയ്തു.

ബി.എം.സി ഹാളിൽ നടന്ന ചടങ്ങിൽ കേരള ഗാലക്സി ചെയർമാൻ വിജയൻ കരിമല, ബി.എം.സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2024 ചെയർമാൻ ഇ.വി.രാജീവൻ എന്നിവർ ചേർന്ന് തങ്കമ്മക്കുള്ള ടിക്കറ്റ് കൈമാറി .ഗഫൂർ മയ്യന്നൂർ, വിനോദ് അരൂർ, വീണ വി.പിള്ള മോളി എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ കേരള ഗാലക്സി മെംബർമാർക്കു വേണ്ടി ചെയർമാൻ നന്ദി രേഖപ്പെടുത്തി.

Tags:    
News Summary - The sick expatriate was brought home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.