മനാമ: സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ വിദ്യാർഥി പ്രസ്ഥാനമായ എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധ സേവന വിഭാഗമായ വിഖായയുടെ സ്ഥാപക ദിനമായ ഓക്ടോബർ 2ന് ബഹ്റൈനിലും വിഖായ ദിനാചരണം സംഘടിപ്പിച്ചു.
സമസ്ത മനാമ ഓഡിറ്റോറിയത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫക്റുദ്ദീൻ കോയ തങ്ങൾ പതാക ഉയർത്തി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വൈസ് പ്രസിഡന്റ് നിശാൻ ബാഖവി അധ്യക്ഷത വഹിച്ചു.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫക്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടന കർമം നിർവഹിച്ചു. പട്ടാമ്പി നൂറുൽ ഹിദായ ഇസ്ലാമിക് സെന്റർ വർക്കിങ് സെക്രട്ടറി ഡോ. കബീർ അൻവരി വിഖായ ദിന സന്ദേശം നൽകി.
വിഖായ ദിനാചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ പുറത്തിറക്കിയ ഗാനോപഹാരമായ ‘പടജ്വാല’ യുടെ പ്രകാശനം സദസ്സിൽ നടന്നു. സമസ്ത ബഹ്റൈൻ കോഓഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര ആമുഖ ഭാഷണവും എസ്.കെ.എസ്.എസ്.എ ബഹ്റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും പറഞ്ഞു.
സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ്, ബഹ്റൈൻ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ് യാസർ ജിഫ്രി തങ്ങൾ, സെക്രട്ടറി ബശീർ ദാരിമി, അബ്ദുല്ലകുട്ടി പട്ടാമ്പി തുടങ്ങിയവർ ആശംസകളർപ്പിച്ചു. മുഹമ്മദ് നബിയുടെ പ്രകീർത്തനങ്ങൾ ആലപിച്ചുകൊണ്ട് നടത്തിയ മൗലിദ് മജ്ലിസിന് അശ്റഫ് അൻവരി ചേലക്കര, ഹാഫിള് ശറഫുദ്ദീൻ മൗലവി, ഫാസിൽ വാഫി തുടങ്ങിയവർ നേതൃത്വം നൽകി.
വിഖായ ദിനത്തിന്റെ ഭാഗമായി നടന്നുവരാറുള്ള ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഒക്ടോബർ 11ന് കിങ് ഹമദ് യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടക്കുമെന്നും നവംബർ മാസത്തിൽ മദീന പാഷൻ നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സമസ്ത ബഹ്റൈൻ ട്രഷറർ എസ്.കെ. നൗഷാദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ തുടങ്ങിയ സമസ്ത കേന്ദ്ര- ഏരിയ ഭാരവാഹികൾ, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമിന്റെ ഉസ്താദുമാർ, സമസ്ത ഹമദ് ടൗൺ ഏരിയ കോഓഡിനേറ്റർ റസാഖ് ഫൈസി, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഓർഗനൈസിങ് സെക്രട്ടറി മോനു മുഹമ്മദ്, വൈസ് പ്രസിഡന്റുമാരായ അബ്ദുൽ മജീദ് ചോലക്കോട്, സജീർ പന്തക്കൽ, ജോയന്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ, മുഹമ്മദ് മാസ്റ്റർ, എസ്.കെ.എസ്.എസ്.എഫ് ഏരിയ കൺവീനർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിഖായ ഏരിയ കോഓഡിനേറ്റർമാർ സംഗമത്തിന് നിയന്ത്രണം നൽകി. വിഖായ ചെയർമാൻ ഷാജഹാൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.