മനാമ: നീണ്ട 38 വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ട് പയ്യോളി കീഴൂർ സ്വദേശി അസ്സയിനാർ നാട്ടിലേക്ക് മടങ്ങുന് നു. വിദ്യാഭ്യാസത്തിന്മലബാർ മേഖലയിൽ വലിയ പ്രാമുഖ്യം കൊടുക്കാതിരുന്ന 70കളിൽ കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജി ൽ നിന്നും ബിരുദം നേടിയാണ് അദ്ദേഹം 1980ൽ ബഹ്റൈനിൽ എത്തുന്നത്.
കമ്പനികളിൽ അന്ന് ഇൗ വിദ്യാഭ്യാസ യോഗ്യത വെച്ച് തരക്കേടില്ലാത്ത ജോലി ലഭിക്കുമായിരുന്നിട്ടും കച്ചവട മേഖലയോടായിരുന്നു താൽപര്യം. നാട്ടുകാരായ സുഹൃത്തുക്കളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ബുഖുവാരയിലെ മക്ക മാർക്കറ്റിൽ നിന്ന് തുടങ്ങി ഒരു പാട് കാലം കോൾഡ് സ്റ്റോർ മേഖലയിൽ പ്രവർത്തിച്ചു. ഹൈപ്പർ മാർക്കറ്റുകൾ ഇല്ലാതിരുന്ന ആ സമയം ചെറുകിട വ്യാപാരത്തിെൻറ ചാകരക്കാലമായിരുന്നു എന്ന് അസ്സയിനാർ പറഞ്ഞു. അന്ന് സ്വദേശികളുമായി പലർക്കും അടുത്ത ബന്ധമുണ്ടായിരുന്നു. കട സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്തെ സ്വദേശികളുടെ വീടുകളിലെ വിവാഹങ്ങൾക്കും, മരണാന്തര ചടങ്ങുകൾക്കുമൊക്കെ ഒരു പാട് തവണ പെങ്കടുത്ത കാര്യം അദ്ദേഹം ഒാർത്തു. ഇപ്പോൾ ഇത്തരം ബന്ധങ്ങൾ കുറഞ്ഞു വരികയാണ്. സ്വകാര്യ ദുഃഖങ്ങൾ വരെ പങ്കു വെച്ചിരുന്ന സ്വദേശി സൗഹൃദങ്ങൾ പല മലയാളികൾക്കും ഉണ്ടായിരുന്നു.
റിഫയിലും ജൗവിലും കോൾഡ് സ്റ്റോർ നടത്തിയ ശേഷം പച്ചക്കറി വിതരണത്തിലും സ്റ്റേഷനറി വ്യാപാരത്തിലും ഒരു കൈ നോക്കിയിട്ടുണ്ട് അസ്സയിനാർ. ദീർഘകാലത്തെ ബന്ധമുള്ള ബഹ്റൈൻ വിട്ടുപോകുന്നതിൽ വിഷമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എങ്കിലും പിറന്ന നാട്ടിൽ ശിഷ്ടകാലം കഴിയാം എന്ന സന്തോഷവുമുണ്ട്. നിർണിത കാലത്തേക്ക് മാത്രം എടുത്തണിയാനുള്ള ത്യാഗത്തിെൻറ കുപ്പായമാണ് പ്രവാസം എന്ന് നല്ലൊരുവായനക്കാരൻ കൂടിയായ അസ്സയിനാർ പറഞ്ഞു. പ്രവാസത്തിനിടയിലും വാങ്ങിക്കൂട്ടിയ പുസ്തകശേഖരവുമായാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.