സാഖിറിലെ തമ്പുകൾ (ഫയൽ ചിത്രം)

ബഹ്റൈനിൽ തണുപ്പാസ്വദിക്കാൻ ഇത്തവണ തമ്പുകൾ ഉയരില്ല

മനാമ: കോവിഡ്-19 ഇൗ വർഷത്തെ തമ്പ് സീസൺ ഇല്ലാതാക്കിയതിെൻറ നിരാശയിലാണ് ബഹ്റൈനിലെ സ്വദേശികളും പ്രവാസികളുമടങ്ങുന്ന ജനങ്ങൾ. തണുപ്പുകാലം ആസ്വദിക്കാൻ മരുഭൂമിയിൽ തമ്പുകൾ കെട്ടി താമസിക്കുന്ന പതിവ് ഇത്തവണയുണ്ടാകില്ല.

സാഖിർ മരുഭൂമിയിൽ നൂറുകണക്കിന് കൂടാരങ്ങളാണ് ഇക്കാലത്ത് ഉയരാറുള്ളത്. പുരാതന കാലത്തെ ജീവിതത്തിെൻറ ഒാർമ പുതുക്കലെന്നോണമാണ് അറബികൾ മരുഭൂമിയിൽ കൂടാരമടിക്കുന്നത്. ഏകദേശം നാലു മാസത്തോളാണ് തമ്പ് ജീവിതം. നവംബറിൽ തുടങ്ങുന്ന സീസൺ മാർച്ച് വരെ തുടരും.

ഇത്തവണ തമ്പ് സീസൺ റദ്ദാക്കിയതോടെ, തമ്പുകളും ഉപകരണങ്ങളും വാടകക്ക് കൊടുക്കുന്നവരും അനുബന്ധ ജീവനക്കാരും പ്രതിസന്ധിയിലായി. കൂടാരങ്ങൾ നിർമിച്ച് വാടകക്ക് നൽകുന്ന നിരവധി ഏജൻസികളുണ്ട്. ചുരുങ്ങിയത് 30 ദീനാറാണ് ഒരു ദിവസത്തേക്ക് വാടക.

ഒേട്ടറെ മലയാളികളും വാടകക്കെടുത്ത തമ്പുകളിൽ താമസിക്കാനെത്തുന്നുണ്ട്. അവധിദിവസങ്ങളിലാണ് തിരക്ക് ഏറുക. അപ്പോൾ നിരക്കും ഉയരും. ഒരു വീട്ടിലെ എല്ലാ സൗകര്യങ്ങളും അടങ്ങിയതാണ് തമ്പ്. വിശാലമായ മുറി, ബാത്റൂം, അടുക്കള, ടി.വി തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും. സ്വദേശികൾ മിക്കവരും സ്വന്തമായി തമ്പ് കെട്ടുേമ്പാൾ പ്രവാസികൾ വാടകക്കെടുക്കുന്ന കൂടാരങ്ങളിൽ കഴിഞ്ഞാണ് തണുപ്പ് ആസ്വദിക്കുന്നത്.

വിവിധ കമ്പനികൾ അവരുടെ ജീവനക്കാരുടെ വിനോദത്തിനായും ടെൻറുകൾ നിർമിക്കാറുണ്ട്.3000ത്തിനുമേൽ കൂടാരങ്ങൾ ഒരു സീസണിൽ ഉയരും. സ്വദേശികൾ മിക്കവരും സീസൺ കഴിയുന്നതുവരെ വാരാന്ത്യങ്ങളിൽ തമ്പുകളിൽതന്നെ തങ്ങുന്നവരാണ്.ഇത്തവണത്തെ സീസൺ റദ്ദാക്കിയതോടെ, ഇനി അടുത്ത വർഷത്തെ തമ്പ് സീസണായുള്ള കാത്തിരിപ്പാണ്.

ഇൗ വർഷത്തെ തമ്പ് സീസൺ റദ്ദാക്കി

മനാമ: കോവിഡ്-19െൻറ പശ്ചാത്തലത്തിൽ ഇൗ വർഷത്തെ ശൈത്യകാല തമ്പ് സീസൺ റദ്ദാക്കി. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയും കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ ടാസ്ക്ഫോഴ്സുമായി ചർച്ചകൾ നടത്തിയുമാണ് തമ്പ് സീസൺ റദ്ദാക്കാൻ തീരുമാനിച്ചതെന്ന് സതേൺ ഗവർണറേറ്റ് അറിയിച്ചു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൗ വർഷത്തെ സീസൺ മാറ്റിവെക്കാൻ തീരുമാനിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.