മുബാറക്കിയ മാർക്കറ്റിൽ 377 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: മുബാറക്കിയ മാർക്കറ്റിൽ പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ നടത്തിയ പരിശോധനയിൽ 377 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു. കേടായ മത്സ്യങ്ങൾക്കൊപ്പം നിറം, രുചി, ഗന്ധം എന്നിവയിൽ മാറ്റം വന്നവയും കൃത്രിമ വസ്തുക്കൾ ചേർത്തതായും കണ്ടെത്തി.

പരിശോധനയിൽ 57 നിയമലംഘനങ്ങൾ കണ്ടെത്തി. 20 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള നടപടിയെടുത്തു. മുബാറക്കിയ മാർക്കറ്റിൽ എട്ടും ക്യാപിറ്റൽ ഗവർണറേറ്റിന്റെ അധികാരപരിധിയിൽ പന്ത്രണ്ട് സ്ഥാപനങ്ങളുമാണ് അടച്ചുപൂട്ടിയത്.

മായം കലർന്ന ഭക്ഷണത്തിന്റെ വ്യാപാരമാണ് കൂടുതൽ നിയമലംഘനങ്ങളും. ഭക്ഷണ സ്ഥലങ്ങളിൽ പ്രാണികളുടെ സാന്നിധ്യം ഉൾപ്പെടെയുള്ള ശുചിത്വമില്ലായ്മക്കും പിഴ ചുമത്തി. ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യമേഖലയിലെ തട്ടിപ്പുകൾ തടയുന്നതിനുമുള്ള പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - 377 kg of staled fish caught in Mubarakiya market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.