കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ െഎഡി കാർഡ് വിതരണ കേന്ദ്രത്തിൽ തിരക്ക്. ഒരു മണിക്കൂറിൽ 500 കാർഡുകളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് ഒന്നുവരെയായി പ്രതിദിനം 2000 കാർഡുകളാണ് വിതരണം ചെയ്യുന്നത്. പാസി ആസ്ഥാനത്തെ 45 വെൻഡിങ് മെഷീനുകൾ വഴിയാണ് വിതരണം. 4,40,000 കാർഡുകൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇഷ്യൂ ചെയ്യാൻ തയാറായി. ഇതിൽ 90,000 കാർഡുകളാണ് വിതരണത്തിന് കിയോസ്കുകളിൽ നിക്ഷേപിച്ചിട്ടുള്ളത്. തങ്ങളുടെ സിവിൽ െഎഡി കാർഡുകൾ വിതരണത്തിന് സജ്ജമായിട്ടുണ്ടെന്ന് ഉറപ്പാക്കി മാത്രം പാസി ആസ്ഥാനത്ത് എത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.
അതോറിറ്റിയുടെ വെബ്സൈറ്റിൽ സ്റ്റാറ്റസ് പരിശോധിക്കാൻ സൗകര്യമുണ്ട്. 1889988 എന്ന നമ്പറിൽ വിളിച്ചാലും സ്റ്റാറ്റസ് അറിയാം. കാർഡ് തയാറായെന്ന് ഉറപ്പാക്കിയ ശേഷം മാത്രം അപ്പോയിൻറ്മെൻറ് എടുക്കണമെന്ന് അധികൃതർ നിർദേശിച്ചു. അതോറിറ്റിയുടെ വെബ്സൈറ്റ് വഴി അപ്പോയിൻറ്മെൻറ് എടുത്തവർക്ക് മാത്രമാണ് പ്രവേശനം. നേരിട്ടുള്ള സന്ദർശനം അനുവദിക്കില്ല. സ്റ്റാറ്റസ് പരിശോധിക്കാതെ എത്തി മടങ്ങുന്നവരും തിരക്ക് വർധിക്കാൻ കാരണമാണ്. കോവിഡ് പ്രതിരോധത്തിന് നിയന്ത്രണങ്ങളോടെയാണ് ആളുകളെ ഹാളിലേക്ക് പ്രവേശിപ്പിക്കുന്നത്. അതിനിടെ, പ്രതിദിനം വിതരണം ചെയ്യുന്ന സിവിൽ െഎഡി കാർഡുകളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. വിതരണ കേന്ദ്രത്തിെൻറ പ്രവർത്തന സമയം വർധിപ്പിച്ച് തിരക്ക് കുറക്കാനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.