കുവൈത്ത് സിറ്റി: വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തി അധ്യാപികയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. അറബിക് അധ്യാപികയാണ് വ്യാജ ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് സമർപ്പിച്ചത്. കഴിഞ്ഞ ദിവസം ഇൻറർപോളിെൻറ സഹായത്തോടെ പിടികൂടി കുവൈത്തിലെത്തിച്ചയാളിൽനിന്നാണ് ഇവർ വ്യാജ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. അയ്മൻ എന്ന് അറിയപ്പെടുന്ന ഇയാളുടെ നേതൃത്വത്തിൽ 600ഒാളം വ്യാജ സർട്ടിഫിക്കറ്റുകളാണ് കുവൈത്തിൽ വിതരണം ചെയ്തത്. കുവൈത്ത് കോടതി 10 കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഇൗജിപ്ഷ്യൻ പൗരനാണ് പിടിയിലായത്. എല്ലാ കേസുകളിലുമായി കോടതി ഇയാൾക്ക് 63 വർഷം തടവുശിക്ഷ വിധിച്ചിരുന്നു. നിരവധി വി.െഎ.പികളും ഇൗ സംഘത്തിൽനിന്ന് വ്യാജ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.