കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. അംബാസഡർക്ക് സംഘടനയുടെ പ്രവർത്തന മേഖലകൾ പരിചയപ്പെടുത്തുകയും പ്രവാസി പ്രശ്നങ്ങളിൽ എംബസിയുടെ സഹായം അഭ്യർഥിക്കുകയും ചെയ്തു. പ്രവാസി സംഘടനകളുടെ പ്രവർത്തനത്തെ പ്രശംസിച്ച അംബാസഡർ എംബസിയുടെ പരിമിതികൾ ഉൾക്കൊണ്ട് സംഘടനകൾ സഹകരിക്കണമെന്ന് അഭ്യർഥിച്ചു.
കോവിഡ് കാല നിയന്ത്രണങ്ങൾ കാരണം നിർത്തലാക്കേണ്ടി വന്ന ഓപൺ ഹൗസ് ഉടൻ ഓൺലൈൻ വഴി തുടങ്ങാൻ ആലോചിക്കുകയാണ്. അതുവരെ സംഘടന പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളിലൂടെ വിഷയങ്ങൾ നേരിട്ടറിയാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടുവർഷം മുമ്പ് കുവൈത്തിൽ അപകടത്തിൽ മരിച്ച രണ്ടു മലയാളികളടക്കമുള്ള ഏഴ് ഇന്ത്യക്കാരുടെ ഇൻഷുറൻസ് നഷ്ടപരിഹാര തുക കമ്പനി നൽകാത്ത വിഷയം അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി. കെ.ഇ.എ അടക്കമുള്ള സംഘടനകളുടെ രജിസ്ട്രേഷൻ പുനഃസ്ഥാപിച്ചതിൽ നന്ദി അറിയിച്ചു. വിഷയത്തിൽ സംഘടന വൈസ് പ്രസിഡൻറ് കബീർ തളങ്കര ശേഖരിച്ച രേഖകൾ കൈമാറി. പ്രസിഡൻറ് സത്താർ കുന്നിൽ, ചെയർമാൻ ഖലീൽ അടൂർ, ജനറൽ സെക്രട്ടറി സലാം കളനാട്, വർക്കിങ് പ്രസിഡൻറ് ഹമീദ് മധുർ, ട്രഷറർ രാമകൃഷ്ണൻ കള്ളാർ, ഓർഗനൈസിങ് സെക്രട്ടറി നളിനാക്ഷൻ ഒളവറ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.