കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വ ർധിപ്പിക്കുമെന്നും അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള മികച്ച സേവനങ്ങൾ യാത്രക്കാ ർക്ക് നൽകാൻ പ്രതിജ്ഞാബദ്ധമാണെന്നും സിവിൽ ഏവിയേഷൻ വകുപ്പ് ഉപമേധാവി എൻജി. ഇമാദ് അൽ ജുലുവി പറഞ്ഞു.
വിമാനത്താവളത്തിൽ അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നാമത് റൺവേ, കാർഗോസിറ്റി, രണ്ടാം ടെർമിനൽ വികസനം തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. നിർമാണം പുരോഗമിക്കുന്ന രണ്ടാം ടെർമിനൽ 2022ഒാടെ പൂർത്തിയാക്കും.
ഇൗവർഷം അവസാനമാവുേമ്പാഴേക്ക് ഒന്നരക്കോടി ആളുകൾ കുവൈത്ത് വിമാനത്താവളം വഴി യാത്രചെയ്യും. ജനുവരി മുതൽ ഇതുവരെ യാത്രചെയ്തവരും ഇനിയുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നവരുടെ എണ്ണവും ചേർത്തുള്ള കണക്കാണിത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 10 മുതൽ 12 ശതമാനം വരെ വർധനയാണ് പ്രതീക്ഷിക്കുന്നത്. കാർഗോവിമാനങ്ങൾ വഴി നടത്തിയ ചരക്കുനീക്കത്തിലും മുൻ വർഷത്തേതിനെക്കാൾ വർധന കാണിക്കുന്നു. യാത്രാ ഷെഡ്യൂളുകളുടെ എണ്ണത്തിലും വർധനയുണ്ട്. കഴിഞ്ഞവർഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 14 ദശലക്ഷം പേരാണ് യാത്ര ചെയ്തത്. കുവൈത്ത് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് എൻജി. ഇമാദ് അൽ ജുലുവി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.