കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി പെരുന്നാളിനുശേഷം 50 ശതമാനം വിദേശി തൊഴിലാളികളെ പിരിച്ചുവിടും. മുനിസിപ്പൽ മന്ത്രി വലീദ് അൽ ജാസിമിെൻറ പ്രത്യേക നിർദേശത്തെ തുടർന്നാണ് നടപടി. പിരിച്ചുവിടേണ്ട വിദേശികളുടെ പട്ടിക തയാറാക്കുന്ന പ്രക്രിയ ആരംഭിച്ചു. നിലനിർത്തുന്ന തൊഴിലാളികളെ കുറിച്ച് വകുപ്പ് മേധാവികൾ റിപ്പോർട്ട് സമർപ്പിക്കണം.
എന്തുകൊണ്ട് നിലനിർത്തൽ അനിവാര്യമാണെന്ന് ഇതിൽ വ്യക്തമാക്കണം. മുനിസിപ്പാലിറ്റിയിൽ പൂർണമായ സ്വദേശിവത്കരണം സാധ്യമാക്കുന്നതിെൻറ ആദ്യപടിയാണ് ഇപ്പോഴത്തെ നടപടികൾ. എൻജിനീയർമാർ, നിയമജ്ഞർ, സെക്രട്ടറിമാർ തുടങ്ങി എല്ലാ തസ്തികകളിലും വിദേശികൾക്ക് തൊഴിൽനഷ്ടമുണ്ടാവും. കുവൈത്ത് മുനിസിപ്പാലിറ്റിയിൽ വിദേശികളുടെ നിയമനം നിർത്തിവെക്കാനും മന്ത്രി ഉത്തരവിട്ടു. വിദേശികളെക്കുറച്ച് ജനസംഖ്യ സന്തുലനം സാധ്യമാക്കണമെന്ന നിർദേശത്തിന് സർക്കാറും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.