കുവൈത്ത് സിറ്റി: ഈ മാസത്തെ വിസിറ്റിങ് ഡോക്ടേഴ്സ് പ്രോഗ്രാമിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 ഡോക്ടർമാർ കുവൈത്തിലെത്തി. രാജ്യത്തെ മെഡിക്കൽ സേവനങ്ങൾ വർധിപ്പിക്കൽ എല്ലാ രോഗികൾക്കും മികച്ച പരിചരണം ഉറപ്പാക്കൽ എന്നിവയുടെ ഭാഗമായാണ് ആരോഗ്യ മന്ത്രാലയം വിസിറ്റിങ് ഡോക്ടർമാരെ എത്തിക്കുന്നത്. കാനഡ, ബ്രിട്ടൻ, ഇന്ത്യ, ദക്ഷിണ കൊറിയ, സൗദി അറേബ്യ, ഒമാൻ, ജർമനി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് സന്ദർശകരായ ഡോക്ടർമാരെന്ന് ആരോഗ്യ മന്ത്രാലയം വിശദമാക്കി. പൊതു ശസ്ത്രക്രിയ, യൂറോളജി, ചെവി, മൂക്ക്, തൊണ്ട ശസ്ത്രക്രിയ വിഭാഗം, നഴ്സിങ്, റേഡിയേഷൻ തുടങ്ങിയ പ്രധാന മേഖലകളിൽ വൈദഗ്ധ്യമുള്ളവരാണ് ഡോക്ടർമാർ. മെഡിക്കൽ ഡയഗ്നോസിസ്, രോഗിപരിചരണം, ശസ്ത്രക്രിയകൾ എന്നിവയിൽ ഇവർ ശ്രദ്ധ നൽകും.
കുവൈത്തിലെ ആരോഗ്യ പ്രഫഷനലുകളുമായുള്ള കൂടിക്കാഴ്ചയും വിജ്ഞാന വിനിമയവും പദ്ധതിയുടെ ലക്ഷ്യമാണ്. രാജ്യത്തെ മെഡിക്കൽ പ്രാക്ടീസുകൾ മെച്ചപ്പെടുത്തുന്നതിനും ആഗോള നിലവാരം പുലർത്തുന്നതിന് ചികിത്സ രീതികൾ നവീകരിക്കുന്നതിനും ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. കുവൈത്ത് ഹെൽത്ത് ആപ്ലിക്കേഷൻ, സഹൽ ആപ് എന്നിവ വഴി ഡോക്ടർമാരുടെ അപ്പോയന്റ്മെന്റുകൾ ബുക്ക് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.