മസ്കത്ത്: ഒമാനിൽ കൃഷിഭൂമിയുടെ അളവ് ഒാരോ വർഷവും വർധിക്കുന്നു. കഴിഞ്ഞ വർഷം അവസാനത്തെ കണക്കനുസരിച്ച് 2.62 ലക്ഷം ഏക്കർ ഭൂമിയിലാണ് കൃഷി നടന്നത്. 2018ൽ 2.59 ലക്ഷം ഏക്കർ ആയിരുന്ന സ്ഥാനത്താണിത്. കാർഷിക മേഖലയിൽനിന്നുള്ള ഉൽപാദനത്തിലും വർധനയുണ്ട്. കഴിഞ്ഞ വർഷം 30.18 ലക്ഷം ടൺ കാർഷിക വിഭവങ്ങളാണ് ലഭിച്ചത്. ഇതുവരെയുള്ളതിൽ റെക്കോഡ് ഉൽപാദമാണ് ഇത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തിെൻറ റിപ്പോർട്ട് പ്രകാരം കന്നുകാലികൾക്ക് ആവശ്യമായ തീറ്റകളാണ് ഒമാനിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്. മൊത്തം 1.19 ലക്ഷം ഏക്കറിലാണ് ഇൗ കൃഷി നടക്കുന്നത്. മൊത്തം 16.98 ലക്ഷം കന്നുകാലി തീറ്റയാണ് ഇവിടെനിന്ന് ലഭിക്കുന്നത്.
പഴവർഗങ്ങളുടെ കൃഷിയാണ് രണ്ടാമത്. 77,510 ഏക്കർ സ്ഥലത്തുനിന്ന് 4.68 ലക്ഷം ടൺ പഴവർഗങ്ങളാണ് കഴിഞ്ഞ വർഷം ഉൽപാദിപ്പിച്ചത്. 55,121 ഏക്കറിലാണ് പച്ചക്കറി കൃഷി നടക്കുന്നത്. 8.25 ലക്ഷം ടൺ പച്ചക്കറിയാണ് ഇവിടെനിന്ന് ലഭിച്ചത്. 10,265 ഏക്കറിൽ ധാന്യവിളകളും കൃഷി ചെയ്യുന്നുണ്ട്. ഇവിടെനിന്ന് 25,483 ടൺ ധാന്യ ഉൽപന്നങ്ങൾ ലഭിച്ചിരുന്നു. പഴവർഗങ്ങളിൽ മുന്നിട്ടുനിൽക്കുന്നത് ഇൗന്തപ്പനകളാണ്. 60,434 ഏക്കറിലാണ് ഇൗന്തപ്പനകളുള്ളത്. 3.76 ലക്ഷം ടൺ ഇൗത്തപ്പഴമാണ് ഒരു വർഷം ഉൽപാദിപ്പിക്കുന്നത്. 3623 ഏക്കറിൽ മാവുകളുമുണ്ട്. വർഷത്തിൽ 16,006 ടൺ മാങ്ങ ഒമാനിൽ ഉൽപാദിപ്പിക്കുന്നുണ്ട്. തക്കാളിയാണ് ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷിചെയ്യുന്ന പച്ചക്കറി. 6091 ഏക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി. കഴിഞ്ഞ വർഷം 2,01,293 ടൺ വിളവാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.