ജബൽ അഖ്ദറിൽ മാതള വിളവെടുപ്പിന് തുടക്കമായപ്പോൾ

ജബൽ അഖ്ദറിൽ മാതാള വിളവെടുപ്പിന് തുടക്കം

മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ നടക്കുന്ന നൂതന അഗ്രി ടൂറിസം പരിപാടിയായ ‘റുമ്മാന’ ഉത്സവത്തിന്റെ ഭാഗമായുള്ള മാതള വിളവെടുപ്പിന് തുടക്കമായി. വിളവെടുപ്പിന്റെ ആദ്യ ദിവസം ആഭ്യന്തര, അന്തർദേശീയ സ്ഥലങ്ങളിൽനിന്നുള്ള സന്ദർശകരുടെ ഗണ്യമായ ജനപങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് അഗ്രി ടൂറിസം ഡെവലപ്‌മെൻറ് കമ്പനിയുടെ ഫീൽഡ് വർക്ക് ടീമിന്റെ തലവൻ ഖാലിദ് ബിൻ ഹമദ് അൽ അഗ്ബാരി പറഞ്ഞു.

ജൂലൈ നാല് മുതൽ ഇതുവരെയായിട്ട് ‘റുമ്മാന’ ഫെസ്റ്റിവലിലേക്ക് 41,600ലധികം സന്ദർശകരെയാണ് ആകർഷിച്ചത്. മാതളനാരങ്ങ വിളവെടുപ്പ് സീസൺ തുടങ്ങിയതിനാൽ സന്ദർശകരുടെ വരവിൽ ഗണ്യമായ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷം 667 മാതള മരങ്ങളിൽനിന്നായി 8.5 ടണ്ണിലധികം വിളവാണ് പ്രതീക്ഷിക്കുന്നത്. ജബൽ അഖ്ദറിന്റെ കാർഷിക വിനോദസഞ്ചാരത്തെ ഉയർത്തിക്കാട്ടുന്നതാണ് റുമ്മാന ഫെസ്റ്റിവൽ. സന്ദർശകർക്ക് പരിസ്ഥിതി സൗഹൃദ രീതികൾ പ്രദർശിപ്പിക്കുകയും അതുല്യമായ അനുഭവങ്ങൾ നൽകുകയും ചെയ്യുന്നു.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും പരിസ്ഥിതി സൗഹൃദ കാർഷിക ടൂറിസം പ്രോത്സാഹിപ്പിക്കുകയുമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ഒമാൻ ടൂറിസം ഡെവലപ്‌മെൻറ് കമ്പനി (ഒമ്രാൻ ഗ്രൂപ്പ്), ഒമാൻ ഫുഡ് ഇൻവെസ്റ്റ്‌മെൻറ് ഹോൾഡിങ് കമ്പനി (നിതാജ്) എന്നിവയുടെ സംയുക്ത സംരംഭമായ ടീപ്പിയും അഗ്രി ടൂറിസം ഡെവലപ്‌മെൻറ് കമ്പനിയും (ജനേൻ) സഹകരിച്ചാണ് പരിപാടി നടത്തുന്നത്. പൈതൃക, ടൂറിസം മന്ത്രാലയവും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുമാണ് തന്ത്രപ്രധാന പങ്കാളികളായി കൈകോർക്കുന്നത്.

ഒമാൻ വിശാലവും വൈവിധ്യപൂർണവുമായ പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ്. ജബൽ അഖ്ദറിലെ സന്ദർശകർക്ക് കാർഷിക ടൂറിസം അനുഭവം വർധിപ്പിക്കുന്നതിലും പ്രാദേശിക കർഷകർക്ക് അവരുടെ വൈവിധ്യമാർന്ന ഉൽപന്നങ്ങൾ വിപണനം ചെയ്യുന്നതിൽ പിന്തുണ നൽകാനും ഇവന്റിന്‍റെ രണ്ടാം പതിപ്പിലൂടെ ലക്ഷ്യമിടുന്നുണ്ട്. വ്യക്തികൾ മുതൽ കുടുംബങ്ങൾ വരെയുള്ള എല്ലാ സന്ദർശകർക്കും അനുയോജ്യമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും അനുഭവങ്ങളും ആണ് ഇവന്റ് പ്രദാനം ചെയ്യുന്നത്.

വിനോദം, മാതളനാരങ്ങ വിൽപന, ഭക്ഷണം, പാനീയങ്ങൾ എന്നിവയും വിപുലമായ പ്രവർത്തനങ്ങൾക്കായി സമർപ്പിത കോണുകളും ഒരുക്കിയിട്ടുണ്ട്. സവിശേഷമായ ടൂറിസം അനുഭവം ആഗ്രഹിക്കുന്ന സന്ദർശകർക്ക് സെപ്റ്റംബർ 28 വരെ ജബൽ അഖ്ദറിലെ സീഹ് കിത്‌ന ഗ്രാമത്തിലെ ജനേൻ ഫാമിൽ റുമ്മാന പരിപാടി ആസ്വദിക്കാം.

Tags:    
News Summary - Anar harvest in Jabal Akhdar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.