ഒമാനിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ദിബ്ബയിൽ

മസ്കത്ത്: ന്യൂനമർദത്തിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് മുസന്ദം ഗവർണറേറ്റിലെ ദിബ്ബ വിലായത്തിൽ. ഞായറാഴ്ച മുതൽ തിങ്കളാഴ്ച വൈകീട്ട് നാലുമണിവരെ 140 മില്ലിമീറ്റർ മഴയാണ് ഇവിടെ കിട്ടിയതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു. തെക്കൻ ബാത്തിനയിലെ ബർക്ക വിലായത്തിൽ 110 മില്ലീമീറ്ററു ബുറൈമി ഗവർണറേറ്റിലെ ബുറൈമി വിലായത്തിൽ മില്ലീമീറ്റർ മഴയും ലഭിച്ചു.

ബുറൈമി ഗവർണറേറ്റിലെ മഹ്ദയിൽ 88, വടക്കൻ ബത്തിന ഗവർണറേറ്റിലെ ഷിനാസിൽ 76, ബുറൈമി ഗവർണറേറ്റിലെ സുനൈന, മുസന്ദം ഗവർണറേറ്റിലെ മദ്ഹ 74 വടക്കൻ ബാത്തിന ഗവർണറേറ്റിലെ സഹം 70, മുസന്ദം ഗവർണറേറ്റിലെ ഖസബ് 66, സുഹാർ, യാങ്കുൾ 55, ലിവ 52 മില്ലീമീറ്ററും മഴയുമാണ് മറ്റിടങ്ങളിൽ ലഭിച്ചത്.

Tags:    
News Summary - Dibba-highest-rainfall-Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.