ഒമാൻ സന്ദർശകരുടെ എണ്ണത്തിൽ വർധന

മസ്കത്ത്: ഈ വർഷം ആദ്യ പകുതിയായപ്പോഴേക്കും രാജ്യം സന്ദർശിച്ചവരുടെ എണ്ണത്തിൽ വർധന. 20 ലക്ഷത്തോളം വിദേശികളാണ് ഒമാൻ സന്ദർശിക്കാനായെത്തിയത്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനയാണ് കണക്കാക്കുന്നത്. സന്ദർശകരിൽ മുൻനിരയിൽ യു.എ.ഇയിൽ നിന്നുള്ളവരാണ്. അഞ്ച് ലക്ഷത്തോളം ഇമാറാത്തികളാണ് ഒമാൻ സന്ദർശിച്ചത്. ഇന്ത്യയാണ് രണ്ടാമത്. മൂന്ന് ലക്ഷത്തോളം സന്ദർശകരാണ് ഇവിടേക്ക് ഇന്ത്യയിൽ നിന്നെത്തിയത്. യമൻ, ജർമൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു സ്ഥാനക്കാർ. ജൂണിൽ മാത്രം ഒരു ലക്ഷത്തിലധികം ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഒമാനിലെത്തിയത്. യാത്രക്കാർക്ക് അഭിലഷണീയമായ ഒരു ലക്ഷ്യസ്ഥാനമെന്ന നിലയിലുള്ള രാജ്യത്തിന്‍റെ വളർച്ചയാണ് ഈ ഉയർച്ച അടിവരയിടുന്നത്. 

Tags:    
News Summary - Increase in the number of visitors to Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.