മസ്കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും താഴേക്കു പോയതോടെ നാട്ടിലേക്ക് കൂടുതൽ പണം അയച്ച് പ്രവാസികൾ. ശമ്പളം ലഭിച്ച സമയമായതിനാൽ കൂടുതൽ തുക നാട്ടിലെത്തിക്കാൻ കഴിഞ്ഞതിെൻറ സന്തോഷത്തിലായിരുന്നു പലരും. കഴിഞ്ഞ ദിവസങ്ങളിൽ എക്സ്ചേഞ്ചുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. ഒരു ഒമാൻ റിയാലിന് 196.25 ആണ് വെള്ളിയാഴ്ചത്തെ നിരക്ക്. ഡോളറിനെതിരെ രൂപയുടെ മൂലം രണ്ടു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ്. രാജ്യാന്തര വിപണിയിൽ എണ്ണവില വർധിച്ചതും ഓഹരി വിപണി തകർന്നതും ഡോളർ കരുത്താർജിച്ചതുമാണ് രൂപക്ക് തിരിച്ചടിയായത്. വരുംദിവസങ്ങളിൽ രൂപ കൂടുതൽ ദുർബലമാകാനാണ് സാധ്യതയെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. സൗദി റിയാലിന് 20.15 ഇന്ത്യൻ രൂപയും യു.എ.ഇ ദിർഹമിന് 20.57 രൂപയും ഖത്തർ റിയാലിന് 20.76 രൂപയുമാണ് വെള്ളിയാഴ്ച മണി എക്സ്ചേഞ്ചുകൾ നൽകിയത്. കുവൈത്ത് ദിർഹമിന് 249.30 രൂപ ലഭിച്ചു. ബഹ്റൈൻ ദിനാറിന് 200.43 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വിനിമയ നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.