പ്രവാസി വെൽഫെയർ കൊല്ലം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ടേബിൾ ടോക്കിൽനിന്ന്
ദോഹ: കൊല്ലം ജില്ല രൂപവത്കൃതമായി 75 വർഷങ്ങൾ പിന്നിട്ടതിനോടനുബന്ധിച്ച് പ്രവാസി വെൽഫെയർ കൊല്ലം ജില്ല കമ്മിറ്റി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. വേണാട് രാജ്യത്തിന്റെ തലസ്ഥാനവും പ്രാചീന ഇന്ത്യയിലെ പ്രധാന തുറമുഖവും വ്യാപാരകേന്ദ്രവുമായിരുന്ന കൊല്ലത്തിന്റെ ചരിത്ര പ്രാധാന്യത്തെ ഉദ്ഘാടന പ്രസംഗത്തിൽ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹൻ വിശദീകരിച്ചു. പ്രവാസ ലോകത്തെ വിവിധ മേഖലകളിൽനിന്നുള്ള കൊല്ലം നിവാസികൾ പരിപാടിയിൽ പങ്കെടുത്തു. ജില്ലയുടെ പ്രതീക്ഷകളും പ്രതിസന്ധികളും അംഗങ്ങൾ ചർച്ചയിൽ മുന്നോട്ടുവെച്ചു.
മറ്റു ജില്ലകൾ വ്യത്യസ്ത മേഖലകളിൽ മുന്നേറുമ്പോൾ പരമ്പരാഗത വ്യവസായങ്ങളിലും അടിസ്ഥാന വികസനത്തിലും ജില്ല നേരിടുന്ന വെല്ലുവിളികളെ ചർച്ച ചെയ്തു. ടൂറിസം, ഐ.ടി, കശുവണ്ടി- കയർ പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവത്കരണം, മത്സ്യവിഭവം, ധാതുസമ്പത്ത് മേഖലകളിലെ പുതിയ നിക്ഷേപങ്ങളിലൂടെ ജില്ലക്ക് മുന്നേറാൻ കഴിയും. ഗവൺമെന്റിന്റെയും പ്രവാസികളുടെയും നിരന്തര ശ്രദ്ധയും നിക്ഷേപങ്ങളും, നവ സംരംഭങ്ങളുടെ വളർച്ചയും ജില്ലയുടെ മുന്നേറ്റത്തിന് അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചു. ജില്ല പ്രസിഡന്റ് മുഹമ്മദ് നജീം സ്വാഗതം പറഞ്ഞു.
നിജാം, ലിജിൻ രാജൻ, രാജേഷ്, അസ്ലം, ആഷിന, സുരേഷ്, ഫക്രുദ്ദീൻ, അബ്ദുൽ റഷീദ്, സബീർ, നിസാർ നിയാസ്, മൻസൂർ എം.എച്ച് തുടങ്ങിയവർ സംസാരിച്ചു. ഷിബു ഹംസ ചര്‍ച്ച നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.