കോവിഡ് സാഹചര്യത്തിലെ വിമാന ടിക്കറ്റ് റീഫണ്ട്: കോടതി വിധി വന്നിട്ടും ഒഴിഞ്ഞുമാറി വിമാന കമ്പനികൾ

ദോഹ: വിമാനടിക്കറ്റ് എടുക്കുകയും കോവിഡ് പ്രതിസന്ധിയിൽ യാത്ര ചെയ്യാനാവാതെ വരുകയും ചെയ്തവർക്ക് ടിക്കറ്റിെൻറ തുക തിരികെ നൽകണമെന്ന സുപ്രീം കോടതി വിധി വന്നിട്ടും ഇക്കാര്യത്തിൽ വിമാന കമ്പനികൾ നടപടിയെടുക്കുന്നില്ലെന്ന് പരാതി. തുക തിരിച്ചുകിട്ടാനായി അപേക്ഷ നൽകുന്നവരോട് പല ഒഴികഴിവുകൾ പറയുകയാണ് കമ്പനികൾ. വിമാന ടിക്കറ്റിെൻറ മുഴുവൻ തുകയും റീഫണ്ട് നൽകണമെന്നാണ് സുപ്രീം കോടതി ഈയടുത്ത് വിധി പ്രഖ്യാപിച്ചത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിലായിരുന്നു വിധി.

വിധി വന്നിട്ടും വിമാന കമ്പനികൾ തുടരുന്ന അലംഭാവത്തിനെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്ന് സെല്ലിെൻറ ഖത്തർ കൺട്രി ഹെഡ് അബ്ദുൽ റഊഫ് കൊണ്ടോട്ടി പറഞ്ഞു. വിമാന ടിക്കറ്റുകൾക്ക് റീഫണ്ട് നൽകുമെന്നാണ് കോവിഡിെൻറ ആദ്യഘട്ടത്തിൽ വിമാന കമ്പനികൾ അറിയിച്ചിരുന്നത്. എന്നാൽ, വിമാന കമ്പനികൾ പിന്നീട് നിലപാട് മാറ്റി. ഒരു വർഷത്തിനുള്ളിൽ ഇതേ ടിക്കറ്റ് ഉപയോഗിച്ച് യാത്രചെയ്യാമെന്നാണ് പിന്നീട് അറിയിച്ചത്. എന്നാൽ, പല പ്രതിസന്ധികൾ മൂലം യാത്ര ചെയ്യാനാവാതിരിക്കുകയും വന്ദേഭാരത് പോലുള്ള പദ്ധതികളിൽ യാത്ര നടത്തുകയും ചെയ്ത പ്രവാസികൾക്ക് നേരത്തേയെടുത്ത വിമാന ടിക്കറ്റിെൻറ തുക തിരിച്ചുകിട്ടാത്ത അവസ്ഥയുണ്ടായി. ഈ ഘട്ടത്തിലാണ് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹരജി നൽകുന്നത്.

ലോക്ഡൗൺ കാലാവധിക്കുള്ളിൽ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ 15 ദിവസത്തിനകം റീഫണ്ട് നൽകണമെന്നാണ് സുപ്രീം കോടതി വിമാന കമ്പനികളോട് ഉത്തരവിട്ടിരിക്കുന്നത്. സാമ്പത്തിക പരാധീനത മൂലം വിമാന കമ്പനികൾക്ക് നിലവിൽ റീഫണ്ട് നൽകാൻ സാധിക്കില്ലെങ്കിൽ ഒരു െക്രഡിറ്റ് ഷെല്ലിലേക്ക് തുക മാറ്റിവെക്കണം. യാത്രക്കാരന് വേണമെങ്കിൽ 2021 മാർച്ച് 31 വരെ ഏത് റൂട്ടിലേക്കും യാത്ര അനുവദിക്കണം. യാത്ര ചെയ്യുന്ന സമയത്ത് ടിക്കറ്റ് ഫെയർ കൂടുതലാണെങ്കിൽ ബാക്കിയുള്ള തുക അടക്കുകയും കുറവാണെങ്കിൽ ബാക്കി തുക റീഫണ്ട് നൽകുകയും വേണം. ഇങ്ങനെ മാറ്റിവെക്കുന്ന െക്രഡിറ്റ് ഷെൽ തുകക്ക് നഷ്ടപരിഹാരമായി ജൂൺ 2020 വരെ അര ശതമാനം ഇന്നസെൻറിവും അതിനുശേഷം വരുന്ന കാലാവധിക്ക് മുക്കാൽ ശതമാനം ഇൻസെൻറിവും യാത്രക്കാരന് നൽകണം. ഇങ്ങനെ മാറ്റിവെച്ച ടിക്കറ്റ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി നൽകണം. നേരത്തെ ബുക്ക് ചെയ്ത യാത്രക്കാരൻ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അയാളുടെ അവകാശികൾക്ക് എത്രയും പെട്ടെന്ന് തുക മടക്കി നൽകണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.

2021 മാർച്ച് മാസം 31ന് ശേഷവും യാത്ര ചെയ്തിട്ടില്ലെങ്കിൽ ടിക്കറ്റിെൻറ മുഴുവൻ തുകയും റീഫണ്ട് ലഭിക്കാൻ അർഹതയുണ്ടായിരിക്കും. ഇന്ത്യയിൽനിന്ന് വിദേശ കമ്പനികളുടെ ടിക്കറ്റ് എടുത്തവർക്കും റീഫണ്ട് ബാധകമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. എന്നാൽ, ആഴ്ചകളായിട്ടും പല വിമാന കമ്പനികളും ഇതിനോട് പുറംതിരിഞ്ഞുനിൽക്കുകയാണ്. റീ ഫണ്ട് ആശ്യപ്പെടുന്നവരോട് മുഴുവൻ തുകയും നൽകാനാവില്ല, കാലതാമസമെടുക്കും തുടങ്ങിയ കാരണങ്ങൾ പറയുകയാണ് ചില വിമാന കമ്പനികൾ. എയർ ഇന്ത്യ ഇക്കാര്യത്തിൽ പല രൂപത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ട്.   

പരാതികൾ ക്രോഡീകരിക്കും; പ്രവാസി ലീഗൽ സെൽ യോഗം ഇന്ന്

കോവിഡ് കാലത്ത് എടുത്ത ടിക്കറ്റ് റീഫണ്ട് നൽകണമെന്ന സുപ്രീം കോടതി വിധി ഉണ്ടായിട്ടും തുക തിരിച്ചുനൽകാത്ത വിമാന കമ്പനികൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കുന്നതിെൻറ ഭാഗമായി പ്രവാസി ലീഗൽ സെൽ നിയമ വേദി ഇത്തരം പരാതികൾ ക്രോഡീകരിക്കുന്നു. ഇതിെൻറ ഭാഗമായി ഇന്ന് സൂം പ്ലാറ്റ്ഫോമിൽ യോഗം ചേരും. വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകീട്ട് ഏഴിന് നടക്കുന്ന യോഗത്തിൽ ഇത്തരം പ്രയാസങ്ങൾ അഭിമുഖീകരിക്കുന്നവർ പങ്കെടുക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. Meeting ID: 617 003 5307, Password: 12345. പ്രവാസി ലീഗൽ സെൽ നൽകിയ പൊതു താൽപര്യ ഹരജി പരിഗണിച്ചാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നത്.

എന്നാൽ, പല പ്രവാസികൾക്കും ടിക്കറ്റ് റീഫണ്ട് ലഭ്യമാവുന്നതിൽ ഇപ്പോഴും ധാരാളം പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും അനുയോജ്യ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുമായി പ്രവാസി ലീഗൽ സെൽ നിയമവേദി യോഗം നടത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.