?????????? ???????????

ആഗോള സുസ്ഥിരത റേറ്റിങ്: അൽ ബെയ്ത് സ്റ്റേഡിയത്തിനും പഞ്ചനക്ഷത്ര പദവി

അൽഖോർ: 2022 ലോകകപ്പ് ചാമ്പ്യൻഷിപ്പി െൻറ ഉദ്ഘാടന വേദിയായ അൽഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിന് ആഗോള സുസ്ഥിരത പുരസ്കാരം. ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച് ആൻഡ് ഡെവലപ്മെൻറ് നൽകുന്ന റിപ്പോർട്ട് പ്രകാരമുള്ള ആഗോള സുസ്ഥിരത വിലയിരുത്തൽ സംവിധാന (ജി.എസ്.എ.എസ്)ത്തി െൻറ പഞ്ചനക്ഷത്ര പദവിയാണ് സ്റ്റേഡിയത്തെ തേടിയെത്തിയിരിക്കുന്നത്. 2022 ലോകകപ്പിനുള്ള വേദികളിൽ പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന രണ്ടാമത്തെ സ്റ്റേഡിയമാണ് അൽബെയ്ത്. നേരത്തേ എജുക്കേഷൻ സിറ്റി സ്റ്റേഡിയവും ജി.എസ്.എ.എസ് പഞ്ചനക്ഷത്ര പദവി നേടിയിരുന്നു. ലോകകപ്പി െൻറ മറ്റു വേദികളായ ഖലീഫ രാജ്യാന്തര സ്റ്റേഡിയം, വക്റ അൽ ജനൂബ് സ്റ്റേഡിയം എന്നിവക്ക് ചതുർ നക്ഷത്ര പദവിയാണ് ലഭിച്ചിരിക്കുന്നത്.
സുസ്ഥിരതക്കും നിർമാണം, രൂപരേഖ എന്നിവക്കുമുള്ള നിർണായകവും ഉന്നതവുമായ അംഗീകാരമാണ് അൽബെയ്ത് സ്റ്റേഡിയത്തിന് ലഭിച്ചത്.

സ്റ്റേഡിയത്തിന് പുറമെയുള്ള ഇളം നിറങ്ങൾ ഉള്ളിലേക്കുള്ള ചൂട് കുറക്കും. ഇത് ശീതീകരണ സംവിധാനത്തെ കാര്യക്ഷമമാക്കും. അടക്കാനും തുറക്കാനും കഴിയുന്ന മേൽക്കൂര ഊർജ ഉപഭോഗത്തിൽ കുറവ് ഉണ്ടാക്കും. ടർഫി െൻറ വളർച്ചക്ക് സൂര്യപ്രകാശം നേരിട്ട് എത്തിക്കാനും സഹായിക്കും. 80 ശതമാനവും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അസംസ്കൃത വസ്തുക്കളുപയോഗിച്ചാണ് സ്റ്റേഡിയത്തി െൻറ നിർമാണം. ഇതിൽതന്നെ 20ശതമാനം റീസൈക്കിൾചെയ്ത വസ്തുക്കളുമാണ്. പഞ്ചനക്ഷത്ര പദവി ലഭിച്ചതിൽ അഭിമാനിക്കുന്നതായി സ്റ്റേഡിയം മാനേജർ ഡോ. നാസർ അൽ ഹാജിരി പറഞ്ഞു. ഭീമൻ പദ്ധതിയുടെ ഭാഗമായ എല്ലാവരുടെയും ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണിതെന്നും ലോകകപ്പിെൻറ ഉദ്ഘാടന മത്സരം നടക്കുന്ന വേദിയെന്ന സവിശേഷ പദവിയും സ്റ്റേഡിത്തിനാണുള്ളതെന്നും ഡോ. അൽ ഹാജിരി പറഞ്ഞു. 2022 ലോകകപ്പിനായുള്ള അടിസ്ഥാന സൗകര്യ വികസന നിർമാണ പ്രവർത്തനങ്ങളിലെ സുസ്ഥിരത കൈവരിക്കുന്നതിൽ സുപ്രീം കമ്മിറ്റി പുലർത്തുന്ന പ്രതിബദ്ധതക്കുള്ള അംഗീകാരമായാണിത്. ലോക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് സ്റ്റേഡിയത്തിൽ സജ്ജീകരിച്ചിരിക്കുന്നത്.

വരുന്ന തലമുറക്കുകൂടി പ്രയോജനപ്പെടുന്ന മാതൃകയിലാണ് സ്റ്റേഡിയം നിർമാണമെന്നും സുപ്രീം കമ്മിറ്റി സുസ്ഥിരത, പരിസ്ഥിതി സീനിയർ മാനേജർ എൻജി. ബുദൂർ അൽ മീർ പറഞ്ഞു. ഖത്തറി െൻറ പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന പരമ്പരാഗത തമ്പിെൻറ മാതൃകയിലാണ് അൽഖോറിൽ നിർമാണം പൂർത്തിയായ അൽ ബെയ്ത് സ്റ്റേഡിയം. മരുഭൂമിയിലെ സഞ്ചാരികൾക്കിടയിൽ ആതിഥേയത്വത്തി െൻറ പ്രതീകമായാണ് ഇത്തരം ടെൻറുകൾ അറിയപ്പെടുന്നത്. പുരാതന കാലത്ത് നാടോടികൾ താമസിക്കുന്ന ടെൻറായ ബൈത് അൽ ശഹറി െൻറ കറുപ്പും വെളുപ്പും നിറങ്ങളാണ് സ്റ്റേഡിയത്തിന് നൽകിയിരിക്കുന്നത്. അകലെനിന്ന് കാണുന്ന ഒരാൾക്ക് വലിയ ഒരു ടെ െൻറന്ന് തോന്നിപ്പിക്കുംവിധമാണ് നിർമാണം. 60,000 പേർക്ക് ഇരിപ്പിടമൊരുക്കുന്ന സ്റ്റേഡിയത്തിൽ ഗ്രൂപ് ഘട്ടം മുതൽ സെമി ഫൈനൽ മത്സരങ്ങൾ വരെയാണ് നടക്കുക.

അടക്കാനും തുറക്കാനും കഴിയുന്ന മേൽക്കൂരയാണ് അൽ ബെയ്ത് സ്റ്റേഡിയത്തി െൻറ സവിശേഷതകളിൽ മറ്റൊന്ന്. ഒരു ബട്ടൻ അമർത്തുന്നതിലൂടെ മൂന്നു ഘട്ടങ്ങളിലായി പൂർണമായും തുറക്കാനും അടക്കാനും കഴിയുന്നതാണ് മേൽക്കൂര. പൂർണമായും അടക്കുന്നതിന് 20 മിനിറ്റാണെടുക്കുക. 60,000 ഇരിപ്പിടങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ചാമ്പ്യൻഷിപ്പിനായി നിർമിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയം കൂടിയാണിത്. ലോകകപ്പിനുശേഷം സ്റ്റേഡിയത്തിലെ മുന്തിയ ഇനം സീറ്റുകൾ നീക്കം ചെയ്യുകയും വികസ്വര രാജ്യങ്ങളിലെ കായിക വികസനങ്ങൾക്കായി ഇത് നൽകുകയും ചെയ്യും. 10 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശത്ത് നിർമിക്കുന്ന സ്റ്റേഡിയത്തിന് ചുറ്റുമായി മാളുകളും ആശുപത്രി സൗകര്യങ്ങളും ഏർപ്പെടുത്തുന്നുണ്ട്. മേഖലയിലെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളും ഇതോടൊപ്പം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്.

Tags:    
News Summary - albaith stadium-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.