ദോഹ: ജയം അനിവാര്യമായ അവസാന അങ്കത്തിൽ ജോർഡനെ 3-2ന് വീഴ്ത്തി ഖത്തർ അണ്ടർ 20 ഏഷ്യൻ കപ്പിന് നേരിട്ട് യോഗ്യത നേടി. ഗ്രൂപ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഖത്തറിന്റെ മിന്നും ജയം. ഇതോടെ, ഗ്രൂപ് ‘ജെ’യിൽ മൂന്ന് കളിയും ജയിച്ച ഖത്തർ ഒന്നാം സ്ഥാനക്കാരായി 2025 ഫെബ്രുവരിയിൽ ചൈനയിൽ നടക്കുന്ന അണ്ടർ 20 ഏഷ്യൻ കപ്പിന് യോഗ്യത നേടി. മികച്ച രണ്ടാം സ്ഥാനക്കാരിൽ ഒരാളായി ജോർഡനും യോഗ്യത നേടിയിട്ടുണ്ട്.
അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ മുഹമ്മദ് ഖാലിദിന്റെ ഗോളിലൂടെ ഖത്തർ തുടങ്ങിയിരുന്നു. ബസാം ഈദ്, ഇബ്രാഹിം അൽ ഹസൻ എന്നിവരും ഗോൾ നേടി ഖത്തറിനെ മുന്നിലെത്തിച്ചു. 39ാം മിനിറ്റിൽ ഊദ് ഫഖൗരിയുടെയും 69ാം മിനിറ്റിലെ ഖത്തർ താരം ഈദിന്റെ സെൽഫ് ഗോളിലൂടെയും ജോർഡൻ തിരികെയെത്താൻ ശ്രമിച്ചെങ്കിലും ജീവന്മരണ പോരാട്ടം നടത്തിയ ആതിഥേയർ ജയം ഉറപ്പിച്ചു. മലയാളി താരം തഹ്സിൻ മുഹമ്മദും ഖത്തറിനായി മികച്ച പ്രകടനം കാഴ്ചവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.