ദോഹ: ലോകകപ്പ് ടിക്കറ്റ് വിൽപനയുടെ അവസാനഘട്ടം ആരംഭിച്ച് ആദ്യ മൂന്നുമണിക്കൂറിനുള്ളിൽ 1.20 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി അധികൃതർ. സെപ്റ്റംബർ 27നായിരുന്നു ലോകകപ്പ് മത്സരങ്ങളുടെ അവസാനഘട്ട ടിക്കറ്റ് വിൽപനക്ക് തുടക്കംകുറിച്ചത്. ഇതിനകം 27 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി ഫിഫ ലോകകപ്പ് മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻ എക്സി. ഡയറക്ടർ ഹസൻ റാബിഅ അൽകുവാരി പറഞ്ഞു.
അൽ കാസ് ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്. എല്ലാ മത്സരങ്ങളുടെ ടിക്കറ്റിനും വലിയ ആവശ്യക്കാരാണ് ഇപ്പോഴുള്ളത്. വിവിധ വൻകരകളിൽനിന്നും ടിക്കറ്റ് ബുക്കിങ് കാര്യമായി വർധിച്ചു. ലോകകപ്പ് മത്സരത്തിൽ പങ്കാളികളാകുന്ന ടീമുകൾക്കായി ഫിഫ നീക്കിവെച്ചിട്ടുണ്ട്. ലോകകപ്പ് മാച്ച് ടിക്കറ്റുകൾ അനധികൃതമായി വിൽക്കുകയോ വ്യാജ വെബ്സൈറ്റുകൾവഴി വിൽക്കാൻ ശ്രമിക്കുകയോ അനധികൃത കൈമാറ്റം നടത്തുകയോ ചെയ്യുന്നത് തെറ്റാണെന്ന് ഹസൻ അൽകുവാരി പറഞ്ഞു. റീസെയിൽ പ്ലാറ്റ്ഫോം വഴി ടിക്കറ്റുകൾ വിൽക്കാവുന്നതാണ്. ലോകകപ്പ് ഫൈനൽ ദിനമായി ഡിസംബർ 18 വരെ ടിക്കറ്റ് വിൽപന പ്ലാറ്റ്ഫോം സജീവമായിരിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.