ദോഹ: ലോകകപ്പിന് മുന്നോടിയായി മുതിർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർക്ക് ട്രാഫിക് മാനേജ്മെൻറ് സ്കിൽസ് കോഴ്സുമായി ആഭ്യന്തര മന്ത്രാലയം. ജനറൽ ട്രാഫിക് ഡയറക്ടറേറ്റിലെ ഗതാഗത ബോധവത്കരണ വിഭാഗമാണ് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന കോഴ്സ് സംഘടിപ്പിക്കുന്നത്.
ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ കഴിവുകൾ വർധിപ്പിക്കുന്നതിനും തൊഴിൽപ്രകടനം മെച്ചപ്പെടുത്തുകയും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശ്രമങ്ങളുടെ ഭാഗമായുള്ള പഞ്ചദിന കോഴ്സിന് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.
ഖത്തർ ലോകകപ്പിനെ പരിചയപ്പെടുത്തുക, വമ്പൻ കായിക ഇവൻറിൽ ട്രാഫിക് ജനറൽ ഡയറക്ടറേറ്റിന്റെ ചുമതലകൾ, ഗതാഗത യൂനിറ്റുകളുടെ ഉത്തരവാദിത്തങ്ങളും പ്രവർത്തനങ്ങളും, ട്രാഫിക് പട്രോളുകളുടെ ദൈനംദിന പ്രവർത്തനങ്ങൾ, റോഡ് അടച്ചിടുക, സമാന്തര മാർഗങ്ങൾ ആസൂത്രണം ചെയ്യുക, സ്റ്റേഡിയങ്ങൾക്ക് സമീപം കാൽനടക്കാരെ നിയന്ത്രിക്കുക തുടങ്ങി നിരവധി വിഷയങ്ങളാണ് കോഴ്സിലുൾപ്പെടുന്നത്.
ടൂർണമെൻറിനിടെയുള്ള വാഹനാപകടങ്ങളെ എങ്ങനെ നേരിടാമെന്നും എൻ.സി.സി-ടി.സി.സി ഓപറേഷൻ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളും ചുമതലകളും കോഴ്സിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.