മത്സ്യ ദ്വീപിന്റെ ആകാശദൃശ്യം

ഒന്നര നൂറ്റാണ്ട് പഴക്കം; ഖത്വീഫ് മത്സ്യ മാർക്കറ്റിന് പുതിയ അധ്യായം

ദമ്മാം: ഗൾഫ് മേഖലയിലെ വലിയ മത്സ്യ ദ്വീപ് ഖത്വീഫിൽ ഉദ്ഘാടനം ചെയ്തതോടെ ആരംഭിക്കുന്നത് ഒന്നര നൂറ്റാണ്ട് പഴക്കമുള്ള മത്സ്യ മാർക്കറ്റിന്റെ പുതിയ അധ്യായം. കഴിഞ്ഞ ആഴ്ച മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഹൗസിങ് മന്ത്രി മജീദ് അൽ ഹൊഖൈലിന്റെ സന്നിധ്യത്തിൽ കിഴക്കൻ പ്രവിശ്യാ അമീർ പ്രിൻസ് സൗദ് ബിൻ നായിഫാണ് ഉദ്ഘാടനം ചെയ്തത്. ദറീൻ ഐലൻറിലാണിത്. ആത്യാധുനിക സൗദിയെ രൂപെപ്പടുത്തുന്ന വിഷൻ 2030 ന്റെ ഭാഗമായാണ് പുതിയ മത്സ്യ വിപണന കേന്ദ്രം. ദറീൻ മത്സ്യ ബന്ധന തുറമുഖത്തിന് തൊട്ടടുത്തായി 12,00,000 ചതുരശ്രഅടി വിസ്തീർണത്തിൽ 80 ദശലക്ഷം റിയാലാണ് ചെലവ്. നിലവിലെ മത്സ്യ മാർക്കറ്റിൽനിന്ന് നാല് കിലോമീറ്റർ ദൂരെയാണിത്.


രാജ്യത്തിന്റെകിഴക്ക് പേര്‍ഷ്യന്‍ ഉൾക്കടലിന്സമീപംഖത്വീഫിന് ബി.സി 3500 മുതലുള്ള ചരിത്രം പറയാനുണ്ട്. രാജ്യത്ത്എണ്ണ കണ്ടെത്തുന്നതിന് മുമ്പ് കൃഷിയും മത്സ്യ ബന്ധനവുമായി സമ്പന്നമായിരുന്ന നാട്ടുപ്രമാണിമാരുടെ ഇടമായിരുന്നു ഇത്. ഗ്രീക്ക് ചരിത്രങ്ങളില്‍ ഈ നഗരത്തെകുറിച്ച് പരാമര്‍ശമുണ്ട്. ദമ്മാമിന്റെ പ്രാന്ത നഗരങ്ങളെല്ലാം ആശ്രയിച്ചിരുന്നത് ഖത്വീഫിനെ ആയിരുന്നു. ഏഷ്യയിലെ തന്നെ സജീവ കച്ചവട കേന്ദ്രമാണിത്.രാജ്യത്തെ ജുബൈല്‍, സഫാനിയ, താറൂത്ത്, സഫ, ദറിന്‍ തുടങ്ങിയഹാര്‍ബറുകളില്‍നിന്നും യമന്‍, ഒമാന്‍, ഖത്തര്‍, ദുബൈ, ബഹ്റൈന്‍ എന്നിവിടങ്ങളില്‍നിന്നും മീൻഇവിടെ എത്തുന്നു.

വൈകുന്നേരം നാലോടെ വിപണിസജീവമാകും. വിവിധ കമ്പനികളില്‍ ജോലിചെയ്യുന്ന സൗദികള്‍ ആഡംബര വാഹനങ്ങളിലെത്തി വര്‍ക്കിങ് ഡ്രസുമണിഞ്ഞ് ജോലിക്കിറങ്ങും. പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ പുതു തലമുറയാണത്. സ്കൂൾവിട്ടെത്തിയ കുട്ടികളും സ്വന്തം വരുമാനത്തിനായി ജോലിതേടിയെത്തും. മലയാളി വീട്ടമ്മമാര്‍ ഉൾപ്പെടെ വാങ്ങുന്ന മീൻവൃത്തിയാക്കിയാണ് ഇവര്‍ വരുമാനം കണ്ടെത്തുന്നത്. എഴുപത് ശതമാനത്തോളം വിദേശികള്‍ ജോലിചെയ്യുന്ന ഇവിടെ പകുതിയിലേറെ മലയാളികളാണ്. നാലു പതിറ്റാണ്ടിലേറെയായി ഇവിടെ ജോലിനോക്കുന്ന മലയാളികളുണ്ട്. പലരുടെയും മൂന്നാം തലമുറ വരെ ഉൾപ്പെടും.

Tags:    
News Summary - A century and a half old; Qatweef fish market renovated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.