സൗദി അറേബ്യയിൽ ആരംഭിച്ച ടൊയോട്ട അന്താരാഷ്ട്ര മോട്ടോർ റാലിയിൽ പങ്കെടുന്നവരിൽ ഡെസർട്ട് റാലി ലോക ചാമ്പ്യനായ സൗദി താരം ഡാനിയ അഖീലും. ഈ വർഷത്തെ സീസണിലെ വേൾഡ് റാലി കപ്പ് ക്രോസ് കൺട്രി ത്രീ ഡെസേർട്ട് റാലിയിൽ 17 അന്താരാഷ്ട്ര കാറോട്ടതാരങ്ങളെ തളച്ചിട്ട് ലോകകപ്പ് നേടിയ ആദ്യ അറബ്, അന്താരാഷ്ട്ര വനിത എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച താരമാണ് ഡാനിയ അഖീൽ.
ഹാഇലിൽ നടക്കുന്ന ടൊയോട്ട അന്താരാഷ്ട്ര റാലിയിലും ഈ സീസണിലെ ക്രോസ് കൺട്രി റാലി ചാമ്പ്യൻഷിപ്പിനായുള്ള ലോകകപ്പിെൻറ ആറാമത്തെയും അവസാനത്തെയും റൗണ്ടിലും പങ്കെടുക്കാൻ അവസരം ലഭിച്ച ആവേശത്തിലാണ് അവർ. സൗദിയിൽ ഇത്തരത്തിലൊരു റാലിയിൽ ആദ്യമായി പങ്കെടുക്കുന്ന സൗദി വനിതയാണ് ഡാനിയ അഖീൽ. ഫ്രഞ്ച് നാവിഗേറ്റർ അേൻറായിൻ റോസാർഡാണ് ഡാനിയയെ അനുഗമിക്കുന്നത്. ജനുവരിയിൽ നടക്കാനിരിക്കുന്ന ഡാകർ റാലിയിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഡാനിയ.
ഹാഇൽ ടൊയോട്ട ഇൻറർനാഷനൽ റാലിയിലെ എല്ലാ വെല്ലുവിളികളും നേരിടാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി അവർ വെളിപ്പെടുത്തി. ചെറുപ്പം മുതലേ കാറുകൾ ഓടിക്കാനും മോട്ടോർ സ്പോർട്സും ഇഷ്ടമാണ്. ഇതിലൂടെ തനിക്ക് നിരവധി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അവസരം ലഭിച്ചതായി അവർ പറഞ്ഞു. ഇലക്ട്രിക് കാറുകളാണ് മിക്കപ്പോഴും ഓടിച്ചത്. ബ്രിട്ടനിൽ പഠിക്കുമ്പോൾ 17ാം വയസ്സിൽ ഡ്രൈവിങ് ലൈസൻസും 27 വയസ്സുള്ളപ്പോൾ റാലി ബൈക്കുകൾ ഓടിക്കാനുള്ള ലൈസൻസും സ്വന്തമാക്കി.
സൗദി അറേബ്യയിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകാനുള്ള തീരുമാനം വരുന്നതിന് മുമ്പുതന്നെ രാജ്യത്തിന് പുറത്തുനിന്ന് ഡ്രൈവിങ് പരിശീലനം നേടിയിരുന്നു. സൗദി വനിതകൾക്ക് സ്പോർട്സ് രംഗത്ത് കായിക മന്ത്രാലയം നൽകുന്ന പ്രോത്സാഹനങ്ങളിൽ സന്തുഷ്ടയാണെന്നും രാജ്യത്തിെൻറ പേരിൽ നേട്ടങ്ങൾ കൈവരിക്കാൻ വെമ്പുന്ന നിരവധി സൗദി വനിത താരങ്ങളെ കണ്ടിട്ടുണ്ടെന്നും ഡാനിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.