െബെറൂതിലെ ദുരിതബാധിതർക്കുള്ള സൗദി അറേബ്യയുടെ ആദ്യഘട്ട സഹായവുമായി റിയാദിൽനിന്ന് വിമാനം പുറപ്പെടാനൊരുങ്ങുന്നു
ജിദ്ദ: െബെറൂത് സ്ഫോടന സംഭവത്തിലെ ഇരകൾക്ക് സൗദി അറേബ്യ അടിയന്തര സഹായം അയച്ചു. 120 ടൺ സാധനങ്ങളുമായി രണ്ടു വിമാനങ്ങൾ പുറപ്പെട്ടു. അടിയന്തര ദുരിതാശ്വാസം നൽകാനും ലബനാനിലെ സഹോദരങ്ങൾക്കൊപ്പം നിലകൊള്ളാനും സൗദി ഭരണാധികാരി സൽമാൻ രാജാവ് വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. കിങ് സൽമാൻ റിലീഫ് സെൻററാണ് (കെ.എസ് റിലീഫ്) ആദ്യഘട്ട സഹായവുമായി വിമാനങ്ങൾ അയച്ചത്.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട വിമാനങ്ങളിൽ മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ടെൻറ് കെട്ടാനുള്ള ഉരുപ്പടികൾ, ഷെൽട്ടർ ബാഗുകൾ, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയ 120 ടൺ സാധനങ്ങളാണുള്ളത്. ഇവയുടെ വിതരണത്തിനും മേൽനോട്ടത്തിനും കെ.എസ് റിലീഫ് സെൻററിന് കീഴിലെ വിദഗ്ധ സംഘവും കൂടെയുണ്ട്.
സൽമാൻ രാജാവിെൻറ നിർദേശത്തെ തുടർന്നാണ് സാധനങ്ങൾ അയച്ചതെന്ന് കെ.എസ് റിലീഫ് സെൻറർ ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. സൗദി ഭരണകർത്താക്കളുടെ ഉദാര സമീപനവും രാജ്യം ഉയർത്തിപ്പിടിക്കുന്ന മാനുഷിക മൂല്യങ്ങളും തുറന്നുകാട്ടുന്നതാണ് ഇൗ സഹായങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. െബെറൂതിലെ തുറമുഖത്തിനടുത്ത് ചൊവ്വാഴ്ചയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനം നടന്നയുടൻ ലബനാനിൽ കെ.എസ് റിലീഫിൽ അഫ്ലിയേറ്റ് ചെയ്ത മെഡിക്കൽ സൊസൈറ്റികൾ അടിയന്തര ആംബുലൻസ് സേവനങ്ങളുമായി രംഗത്തിയിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.