ജിദ്ദ: രാജ്യത്തെ വ്യോമയാന വ്യവസായ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണ് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചതെന്ന് ഗതാഗത-ലോജിസ്റ്റിക് മന്ത്രിയും സിവിൽ ഏവിയേഷൻ ബോർഡ് ചെയർമാനുമായ എൻജി. സ്വാലിഹ് അൽജാസർ പറഞ്ഞു. ‘റിയാദ് എയർ’ കമ്പനിയുടെ പ്രഖ്യാപനം രാജ്യത്തെ വ്യോമഗതാഗത മേഖലയുടെ ഭാവിയിലേക്കുള്ള പുതിയ പ്രഭാതത്തിെൻറ ഉദയമാണ്. വ്യോമ മേഖലയുടെ വികസനത്തിന് സൽമാൻ രാജാവിൽ നിന്നും കിരീടാവകാശിയിൽ നിന്നുള്ള വലിയ താൽപ്പര്യവും പിന്തുണയും ഇത് സാക്ഷ്യപ്പെടുത്തുന്നുവെന്നും ഗതാഗത മന്ത്രി പറഞ്ഞു.
റിയാദ് എയറിെൻറ പ്രഖ്യാപനത്തിന് മുമ്പ് റിയാദ് കിങ് സൽമാൻ വിമാനത്താവളത്തിെൻറ പ്രഖ്യാപനം കിരീടാവകാശി നടത്തിയിരുന്നു. ഗതാഗത-ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രവും നടപ്പാക്കി. പ്രഖ്യാപിച്ച പദ്ധതികൾ രാജ്യത്തിെൻറ വ്യോമയാന വ്യവസായ ചരിത്രത്തിലെ എക്കാലത്തെയും വലുതാണ്. റിയാദ് എയറിെൻറ സമാരംഭം ഗതാഗത-ലോജിസ്റ്റിക് സേവനങ്ങൾക്കായുള്ള ദേശീയ തന്ത്രത്തിെൻറയും സിവിൽ ഏവിയേഷൻ സ്ട്രാറ്റജിയുടെയും ലക്ഷ്യങ്ങളുടെ നേട്ടത്തെ പിന്തുണയ്ക്കുമെന്നും മന്ത്രി വിശദീകരിച്ചു.
പുതിയ വിമാന കമ്പനിയുടെ ആരംഭം രാജ്യത്തെ സിവിൽ ഏവിയേഷൻ തന്ത്രത്തിെൻറ പ്രധാന സംരംഭങ്ങളിലൊന്നാണ്. പൊതുനിക്ഷേപ ഫണ്ടാണ് അതിെൻറ നടത്തിപ്പ് കൈകാര്യം ചെയ്യുന്നത്. പ്രതിവർഷം 300 ദശലക്ഷത്തിലധികം യാത്രക്കാരും 2030-ഓടെ ലോകത്തെ 250-ലധികം ലക്ഷ്യസ്ഥാനങ്ങളുമായാണ് റിയാദ് എയർ പ്രവർത്തനം ആരംഭിക്കുന്നത്. ചരക്ക് ശേഷി 45 ലക്ഷം ടൺ ആയിരിക്കും. ടൂറിസം, ഹജ്ജ്, ഉംറ, ഗതാഗതം, വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കുള്ള പരിഹാരമാർഗം കൂടിയാണ് പുതിയ വിമാന കമ്പനി.
റിയാദ് എയർ വ്യോമഗതാഗത മേഖലയിൽ മത്സരക്ഷമത വർധിപ്പിക്കുമെന്നും പ്രദാനം ചെയ്യുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നും ഗതാഗത മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യവും ലോകവും തമ്മിലുള്ള വ്യോമഗതാഗത ശൃംഖല വിപുലീകരിക്കുന്നതിനും വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ വർധിപ്പിക്കുന്നതിനും വലിയ പങ്ക് ഈ കമ്പനിക്ക് വഹിക്കാനാവും. ജി.ഡി.പിയിൽ വ്യോമയാന മേഖലയുടെ സംഭാവന വർധിപ്പിക്കും. ‘വിഷൻ 2030’ അനുസരിച്ച് അന്താരാഷ്ട്ര കേന്ദ്രമായും ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായും രാജ്യത്തിെൻറ സ്ഥാനം കൂടുതൽ ഉറപ്പിക്കാനും പുതിയ വിമാന കമ്പനി സഹായിക്കുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. റിയാദ് എയർ എന്ന പുതിയ വിമാനം ലോഞ്ച് ചെയ്തായുള്ള പ്രഖ്യാപന വേളയിൽ സൽമാൻ രാജാവിനും കിരീടാവകാശിക്കും ഗതാഗത മന്ത്രി നന്ദിയും അഭിനന്ദവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.